കാസർകോട് : മിൽമ പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വാസ്തവ വിരുദ്ധമാമെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണർ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
മിൽമ പാലിൽ ഹൈഡ്രജൻ പെറോക്സൈഡും കാസ്റ്റിക് സോഡായും ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനീകരമാണെന്നും ആരോപിച്ച് കാസർകോട് സ്വദേശി സി .എം. സഹദേവൻ സമർപ്പിച്ച പരാതിയിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.മിൽമ പാൽ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്ന കാനുകൾ വൃത്തിയാക്കുന്നതിനാണ് വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കുന്നതായി അറിവുണ്ടെന്നും ഇത് പാലിൽ ഉപയോഗിക്കാറില്ല. പാത്രം വൃത്തിയായി കഴുകിയ ശേഷമാണ് വീണ്ടും പാൽ സംഭരിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ് അണുനാശിനിയാണ്. സോഡിയം കാർബണേറ്റ്, ബൈകാർബണേറ്റ് എന്നിവ സ്ഥിരമായി പാൽ സംഭരിക്കുന്നതു വഴി കാനിലുണ്ടാകുന്ന അണുക്കളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പ്രസ്തുത കാനുകളിൽ സംഭരിച്ച പാൽ പരിശോധിച്ചെങ്കിലും ഹൈഡ്രജൻ പെറോക്സൈഡിന്റേയോ കാസ്റ്റിക് സോഡയുടേയോ സാന്നിദ്ധ്യം അനലിറ്റിക്കൽ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി
കാസർകോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് രാവിലെ പത്തരക്ക് കാസർകോട് ഗവ. ഗസ്റ്റ് ഹuസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |