കണ്ണൂർ: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിനിർദേശത്തിന് വഴങ്ങാത്തതിനാണ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് .തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതു മുതൽ പലതവണ ആശുപത്രി പ്രസിഡന്റ് കൂടിയായ മമ്പറം ദിവാകരനുമായി സമവായ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് നൽകുന്ന ലിസ്റ്റിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഈ ലിസ്റ്റ് തള്ളി സ്വന്തം പാനലിൽ നിന്നുള്ളവരെ മത്സരിപ്പിരിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് കെ.മുരളീധരൻ എം.പിയും മേയർ അഡ്വ. ടി.ഒ മോഹനനും ഉൾപ്പെടെയുള്ളവരും ദിവാകരനുമായി ബന്ധപ്പെട്ടുവെങ്കിലും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്നും മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ആശുപത്രിയിൽ ഒരു മത്സരം ഒഴിവാക്കുന്നതിന് ഡി.സി.സി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ. പി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജുവും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |