SignIn
Kerala Kaumudi Online
Friday, 19 April 2024 3.39 PM IST

വിദേശ വിമാനകമ്പനികളുടെ സർവ്വീസ് : സമ്മർദം തുടരുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

kannur

ചരക്ക് കയറ്റുമതി

3 മാസം

350 മെട്രിക് ടൺ

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ വിമാനകമ്പനികൾ സർവീസ് നടത്താത്തത് ആഭ്യന്തര വിമാന കമ്പനികൾക്ക് നേട്ടമാണെങ്കിലും വിദേശ വിമാനകമ്പനികൾക്കായുള്ള ശ്രമം തുടരുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരി .നിലവിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്തത് മറ്റൊരർത്ഥത്തിൽ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചരക്ക് നീക്കത്തിൽ മികച്ച പ്രകടനം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 350 മെട്രിക് ടൺ ചരക്കാണ് ഒക്ടോബർ 16 മുതൽ ഇതുവരെ കയറ്റുമതി ചെയ്തത്.യാത്രാവിമാനങ്ങളിലാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിലും കാർഗോ ഫ്‌ളൈറ്റ് പ്രവർത്തനം നടത്താൻ നിലവിൽ തടസ്സങ്ങളൊന്നുമില്ല. വിദേശ വിമാന കമ്പനികളുടെ കാർഗോ ഫ്‌ളൈറ്റുകൾക്കും ചരക്ക് നീക്കം നടത്തുന്നതിന് തടസ്സമില്ല. എന്നാൽ കണ്ണൂരിലേക്കും തിരിച്ച് വിദേശ രാജ്യങ്ങളിലേക്കും കയറ്റിറക്കുമതി ചെയ്യാൻ വേണ്ടത്ര ചരക്കുകൾ നിലവിൽ ഈ വിമാനത്താവളം കേന്ദ്രീകരിച്ച് ലഭ്യമല്ലെന്നും സി.ഒ.ഒ വ്യക്തമാക്കി.

വികസനത്തിൽ വിദഗ്ധ പഠനം വേണം

മൂന്നാം വർഷത്തിലേക്ക് കടന്ന വിമാനത്താവളത്തിൽ നടപ്പാക്കേണ്ട വികസനപദ്ധതികളെ കുറിച്ച് വിദഗ്ധ പഠനം ആവശ്യമാണ്. തുടർന്ന് മാത്രമേ ഹ്രസ്വ, മധ്യ, ദീർഘകാലത്തേക്ക് ഏതൊക്കെ പദ്ധതി നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും ചീഫ് ഓപ്പറേറ്റീംഗ് ഓഫീസർ വ്യക്തമാക്കി.കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളും സർവീസ് നടത്തിയാൽ മാത്രമേ സാധാരണക്കാരായ പ്രവാസികൾക്ക് ഗുണം ഉണ്ടാവുകയുള്ളുവെന്ന് കണ്ണൂർ ഡവലപ്പ്‌മെന്റ് ഫോറം കോ-ചെയർമാൻ സി .ജയചന്ദ്രൻ പറഞ്ഞു.വാർത്താസമ്മേളനത്തിൻ സീനിയർ മാനേജർ അജയകുമാർ, ഷൈജു നമ്പ്രോൻ എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.