SignIn
Kerala Kaumudi Online
Friday, 19 April 2024 11.08 AM IST

മെലിഞ്ഞുമെലിഞ്ഞ് ഒഴുക്കുമുട്ടി; പരന്നൊഴുകണ്ടേ പാത്തിപുഴ

pathipaalm
പാട്യം -മൊകേരി പഞ്ചായത്തുകളുടെ മദ്ധ്യത്തിലൂടെ ഒഴുകുന്ന പാത്തിപ്പുഴയുടെ പാത്തിപ്പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം

പാനൂർ : പാട്യം,​ മൊകേരിപഞ്ചായത്തുകളെ അതിർത്തിയിട്ടൊഴുകുന്ന പാത്തിപ്പുഴ മെലിഞ്ഞ് ഒഴുക്കുമുട്ടി. മരങ്ങൾ വളർന്നും കരയിടിഞ്ഞും വെറും നീർച്ചാലായി മാറിയിരിക്കുകയാണ് പുഴ. ഒരു കാലത്ത് പുഴയുടെ കരയിടിച്ചൽ തടഞ്ഞു നിർത്തിയിരുന്ന പുഴമഞ്ഞളും കുള വാഴകളും മദ്ധ്യത്തിൽ നിറഞ്ഞ് പുഴ ഒഴുക്കുമുട്ടി നിൽക്കുകയാണ്.

കാലവർഷം കഴിയുന്നതോടെ പുഴ മരങ്ങളുടെ വേരുകളുടെ ഇടയിലൂടെ ഒഴുകുന്ന വെറും നീർച്ചാലായി തീർന്നിരിക്കുകയാണ്. വേനൽ കടുക്കുമ്പോൾ ജലദൗർലഭ്യം പരിഹരിക്കാൻ പുഴയുടെ കുറുകെകെട്ടുന്ന തടയിണകളും കരയിടിച്ചലുകളും ചെക്ക്ഡാമുകളിലെ മണൽ നീക്കാത്തതും പുഴ കരയായി മാറാൻ ഇടയായെന്ന് തലശ്ശേരി പുഴയുടെ ഉത്ഭവ കേന്ദ്രമായ ചിറ്റാരിപറമ്പിലെ കണ്ണവം മുതൽ പാട്യം, , മൊകേരി, പന്ന്യന്നൂർ, കതിരൂർ, എരഞ്ഞോളി, കൊടുവള്ളി വരെ പരിശോധിച്ചാൽ ബോദ്ധ്യപ്പെടും. ഒരു കാലത്ത് ഈ പുഴ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായിരുന്നു.ഈ പ്രദേശങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പുഴ കാർഷിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്നു. വലിയ മത്സ്യസമ്പത്തിന്റെയും ഉറവിടമായിരുന്നു.

ബണ്ടുകൾ വ്യാപകമായി,​ മണൽ നിറഞ്ഞു

ബണ്ട് കെട്ടലുകളും വർഷകാലത്ത് ഒഴുകിയെത്തുന്ന മണൽ അടിഞ്ഞുകൂടിയതും പല ഭാഗങ്ങളിലും പുഴയുടെ ഒഴുക്ക് ഇല്ലാതാക്കി. പലയിടത്തും ചെറുചാലായി ഒതുങ്ങി. കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ വാട്ടർ അതോറിറ്റി പുഴയിൽ കിണർ കുഴിച്ചു. ചെക്ക് ഡാം പണിതു. മണലിൽ മരങ്ങൾ വളർന്ന് പുഴ വലിയ കാടാകുന്ന കാഴ്ചയാണ് പത്തായക്കുന്നിലെ ചാർത്താൻ മൂലപുഴയിൽ കാണാനുള്ളത് .പാട്യം പുതിയതെരുവിലെ പനയംതോട് പുഴയുടെ മധ്യത്തിൽ ചെളിമണ്ണടിഞ്ഞുകൂടി വലിയ മുളങ്കാട് രൂപപ്പെട്ടു. . വള്ള്യായി, പാത്തിപ്പാലം, കൊങ്കച്ചിപ്പുഴ ചാടലപ്പുഴ തുടങ്ങി പല ഭാഗങ്ങളിലും പുഴക്ക് കുറുകെയുള്ള ബണ്ട് ഒഴുക്ക് മുറിച്ചപ്പോൾ മദ്ധ്യത്തിൽ രൂപപ്പെട്ട തുരുത്തുകളിൽ കാടു വളർന്നു. പുഴ മാലിന്യനിക്ഷേപകേന്ദ്രം കൂടിയായതോടെ ഒരു കാലത്ത് കുളിക്കാനും നീന്താനും തുണിയലക്കാനും റും ആശ്രയിച്ചിരുന്ന പുഴയെ ആരും തിരിഞ്ഞു നോക്കാതെയായി. ഏകേദേശം മുപ്പത് കിലോ മീറ്റർ ദൈർഘ്യമുള്ള കണ്ണവം മുതൽ കൊടുവള്ളി വരെയുള്ള പുഴ പല ഭാഗങ്ങളിലും അതിരു കാണാനാവാത്ത രീതിയിൽ കാടുമൂടി കിടക്കുകയാണ്.

തലശ്ശേരി പുഴ

കണ്ണവം കുന്നിൻ പുറത്തെ കാടുകളിൽ നിന്നും പലതോടുകളായി ഒഴുകിയെത്തി ചെറുവാഞ്ചേരിയിലെത്തിയാണ് പാത്തിപ്പുഴ രൂപം കൊള്ളുന്നത്. ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, മൊകേരി, പന്തക്കൽ (മയ്യഴി) എന്നീ ഗ്രാമങ്ങളിലൂടെയും തലശ്ശേരി നഗരാതിർത്തിയിലൂടെയും ഒഴുകുന്ന ഈ നദിക്ക് 28 കിലോമീറ്ററാണ് ദൈർഘ്യം. നദിയുടെ നീർത്തടത്തിന് 157.59 കി. മീ. വിസ്തീർണ്ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.