പയ്യന്നൂർ: രണ്ട് വർഷം മുമ്പാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ജന്മനാട്ടിലെത്തിയത്. 2019 സ്റ്റെപംബറിൽ തന്റെ ശിഷ്യനായ രമേശൻ പെരുന്തട്ടയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രാഗലയം കലാക്ഷേത്രയുടെ അവാർഡ് ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹമെത്തിയത്.
രാജ് മോഹൻ ഉണ്ണിത്താൻ എം.പിയാണ് അന്ന് അവാർഡ് സമ്മാനിച്ചത്. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റരും മറ്റും കൂടെയുണ്ടായിരുന്നു. ഗുരുത്വമാണ് ഒരു സംഗീത വിദ്യാർത്ഥിയുടെ പ്രധാന വരദാനമെന്നും അതുണ്ടെങ്കിൽ മാത്രമെ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നും അദ്ദേഹം അന്നു പറഞ്ഞതായി രമേശൻ ഓർക്കുന്നു. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ നിങ്ങൾക്കൊപ്പം തന്നെ എന്നുമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞാണ് വിശ്വനാഥൻ വേദി വിട്ടത്. കോഴിക്കോടാണ് താമസമെങ്കിലും എന്നും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും രമേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |