കണ്ണൂർ:കേരളത്തിലെ ഏക തദ്ദേശീയ കോഴിജനുസ്സായ തലശ്ശേരി കോഴികൾക്ക് പ്രിയമേറുന്നു.പേരുപോലെ തലശ്ശേരിയാണ് ഇവയുടെ സ്വദേശം.മലബാർമേഖലയിൽ ധാരാളമായി കണ്ടു വന്നിരുന്ന ഇവയ്ക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയിരുന്നു. കേരള വെറ്റിനറി സർവ്വകലാശാല സംരക്ഷണപദ്ധതി ആവിഷ്കരിച്ചതാണ് തലശ്ശേരി കോഴികൾ വിപണിയിൽ വീണ്ടും പ്രിയപ്പെട്ടതായിമാറിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും ഇവ ഒരു കാലത്തു വ്യാപകമായിരുന്നു.തനി നാടൻ ജനുസ്സിൽപ്പെട്ട ഇവ ഇപ്പോൾ മലബാർമേഖലയിൽ വലിയ തോതിൽ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. തലശ്ശേരി കോഴികളുടെ ഗവേഷണവും സംരക്ഷണവും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് വെറ്റിനറി സർവ്വകലാശാലയിലെ എ.എെ.സി ആർ.പി കോഴി പ്രജനന ഗവേഷണകേന്ദ്രത്തിന് 2021 ലെ ദേശീയ ബ്രീഡ് കൺസർവേഷൻ അവാർഡ് ലഭിച്ചത് നിർണായകമായി.
അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കോഴികൾക്ക് അടയിരുന്നു മുട്ടകൾ വിരിയിക്കുവാനുള്ള കഴിവുകളില്ലെന്നത് വലിയ പോരായ്മയാണ്..
ജനിതകശേഖരം മണ്ണുത്തിയിൽ
സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ഒരേയൊരു ജനിതക ശേഖരമുള്ള മണ്ണുത്തിയിലെ വെറ്റിനറി സർവ്വകലാശാല കേന്ദ്രത്തിലാണ്.കാട്ടുകോഴിയുടെ ശരീരഘടനയോട് സാമ്യമുള്ള ഇവയുടെ നിറം കറുപ്പാണ്.ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം.പൂവൻ കോഴികളുടെ ശരാശരി ഭാരം 1.62 കിലോയും, പിടയുടേത് 1.24 കിലോയും വരും.തൊടിയിലെ തീറ്റകൾ മാത്രം കൊത്തിപ്പെറുക്കി തിന്നുകൊണ്ട് വർഷത്തിൽ എഴുപതോളം മുട്ടയുമിടും.ആറ് മാസത്തിന് ശേഷമാണ് മുട്ടയിടിടുന്നത്.വളരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയ്ക്ക് ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാനുള്ള പ്രത്യേക കഴിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |