SignIn
Kerala Kaumudi Online
Friday, 19 April 2024 6.27 PM IST

മണ്ണു പരിശോധന പൂർത്തിയായി : വലിയപറമ്പയിൽ ഇനിയും പാലം വരും

madakkal
വലിയപറമ്പ് മാടക്കാലിൽ പുതുതായി പാലം നിർമ്മിക്കുന്ന ഭാഗം

തൃക്കരിപ്പൂർ: ദ്വീപ് പഞ്ചായത്തായ വലിയപറമ്പയിൽ രണ്ടു റോഡു പാലങ്ങൾ കൂടി അനുവദിച്ചതോടെ കടലിനും കായലിനും ഇടയിലുള്ള പ്രദേശവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പഞ്ചായത്തിലെ മാടക്കാൽ ദ്വീപിൽ നിന്നും തൃക്കരിപ്പൂർ കടപ്പുറത്തേക്ക് പണിത തൂക്കുപാലം തകർന്നതോടെ തെക്കെകാട്ടിൽ നിന്നും പടന്നകടപ്പുറത്തേ ക്കുള്ള തൂക്കുപാലം നിർമ്മാണം പാതിവഴിയിൽ ഉപക്ഷിച്ചിരുന്നു.

ഈ രണ്ടു പാലങ്ങൾക്കും പകരം പുതിയ റോഡു പാലമെന്ന നാട്ടുകാരുടെ ആവശ്യമാണ് രണ്ടു സ്ഥലത്തും പാലം പണിയുകയെന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റോഡു പാലങ്ങൾ അനുവദിച്ചത്. പാലം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ മണ്ണുപരിശോധന പൂർത്തിയായി. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.

എറണാകുളം ആസ്ഥാനമായുള്ള ജി.എസ് ഇൻഫ്രാസ്ട്രെക്ച്ചർ പടന്നകടപ്പുറം പാലത്തിന്റെയും എ.എ ആന്റ് എസ് കമ്പനി തൃക്കരിപ്പൂർ കടപ്പുറത്തെ പാലത്തിന്റെയും പദ്ധതി തയ്യാറാക്കും.

തൃക്കരിപ്പൂർ കടപ്പുറം പാലം

398 മീറ്റർ

പടന്നകടപ്പുറം പാലം

324 മീറ്റർ

സമീപനറോഡ്

നീളം 250 മീറ്റർ

വീതി 12 മീറ്റർ

4 പാലങ്ങൾ

അറബിക്കടലിനോട് ഓ രം ചേർന്ന് 24 കിലോമീറ്റർ നീളത്തിൽ തെക്കുവടക്കായി കിടക്കുന്ന പഞ്ചായത്താണ് വലിയപറമ്പ്. ജലാഗത വകുപ്പിന്റെ ബോട്ടിനെ ആശ്രയിച്ചാണ് നാട്ടുകാർ യാത്ര ചെയ്തിതിരുന്നത്. ഇത് വേണ്ടത്ര പ്രയോജനകരമല്ലാത്തതിനെ തുടർന്നാണ് വടക്കെ അറ്റമായ മാവിലാ കടപ്പുറത്തേക്കും മദ്ധ്യത്തിലുള്ള ഇടയിലക്കാട്ടിൽ നിന്നും റോഡ് പാലങ്ങൾ നിർമ്മിച്ചിരുന്നത്. പുതുതായി അനുവദിച്ച ഈ രണ്ടു പാലങ്ങൾ കൂടി പൂർത്തിയാകുന്നതോടെ വലിയ പറമ്പിനായി 4 പാലങ്ങൾ യാഥാർത്ഥ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.