SignIn
Kerala Kaumudi Online
Friday, 29 March 2024 11.15 AM IST

ജീവൻരക്ഷാ മരുന്നുകൾ ഇനി കണ്ണൂരിലും: തലാസീമിയ രോഗികളോട് കരുണ

thalaseemia

കണ്ണൂർ: ജില്ലയിലെ തലാസീമിയ രോഗികൾ ജീവൻരക്ഷാമരുന്നിനായി ഇനി അലയേണ്ട. മേജർ തലാസീമിയ രോഗികൾക്കാവശ്യമായ ജീവൻ രക്ഷാമരുന്നുകളും ബ്ലഡ് ഫിൽട്ടർ സെറ്റും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലഭ്യമായി തുടങ്ങി. ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രോഗികളും രക്ഷിതാക്കളും വളരെക്കാലമായി ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ആശാധാരാ പ്രൊജക്ടിന്റെ ഭാഗമായാണ് ജീവൻ രക്ഷാ മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമായത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്പതിൽ പരം രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്നും ഫിൽട്ടർ സെറ്റും ജില്ലയിൽ ലഭ്യമല്ലാതിരുന്നതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിനെയായിരുന്നു ഇത്രയും കാലം രോഗികൾ ആശ്രയിച്ചിരുന്നത്.

തലാസീമിയ രോഗികൾക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫിൽട്ടർ സെറ്റും ജീവൻ രക്ഷാമരുന്നും ലഭ്യമാക്കിയ സർക്കാർ നടപടിയെ കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി.എ.അസീസ്, ജനറൽ സെക്രട്ടറി എം.കെ. സജ്‌ന തുടങ്ങിയവർ സ്വാഗതം ചെയ്തു.

തലാസീമിയ
രക്തത്തിൽ ഓക്സിജനെ സ്വീകരിക്കുന്ന ഹീമോഗ്‌ളോബിന്റെ അസംതുലിതാവസ്ഥയാണ് തലാസീമിയ. രോഗബാധിതരിൽ ചുവന്ന രക്താണുക്കളുടെ അളവ് സാധാരണയുള്ളതിൽ നിന്ന് കുറയും. ക്ഷീണം,വിളർച്ച, വളർച്ചാമുരടിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണം.രോഗം രൂക്ഷമായാൽ രക്തം സ്വീകരിക്കേണ്ടിവരും.

മാറണം മജ്ജമാറ്റിവെക്കൽ വിലക്ക്
തലാസീമിയ രോഗികളിൽ മാതാപിതാക്കളുടെ മജ്ജ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ തൊണ്ണൂറ് ശതമാനം വിജയകരമാണെന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ കണക്കുകൾ തെളിയിച്ചിട്ടുള്ളത്.എന്നാൽ കേരളത്തിൽ തലാസീമിയ രോഗികൾക്ക് പുറത്തുനിന്ന് മജ്ജമാറ്റിവെക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെവിടെയുമില്ലാത്ത സാങ്കേതിക വിലക്കുകളുണ്ട്. സിക്കിൾ സെൽ അനീമിയ, അപ്ലാസ്റ്റിക്ക് അനീമിയ രോഗികളു മജ്ജ മാറ്റിവെക്കലിലെ സാങ്കേതികപ്രശ്നങ്ങളിൽ പെട്ട് നട്ടംതിരിയുന്നുണ്ട്. സാമ്പത്തിക പ്രയാസം മൂലം ഇവരിൽ ഭൂരിഭാഗത്തിന്റെയും ശസ്ത്രക്രീയ മുടങ്ങിയിരിക്കുകയാണ്.

ദക്ഷിണേന്ത്യയിൽ രണ്ട് ആശുപത്രികളിൽ മാത്രം

ദക്ഷിണേന്ത്യയിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജും ബംഗളൂരുവിലെ നാരായണ ഹൃദയാലയവുമാണ് ഈ പദ്ധതി പ്രകാരം മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള ആശുപത്രികൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും കോൾ ഇന്ത്യ ലിമിറ്റഡും തലാസീമിക് ഇന്ത്യയും കൂടി ചേർന്നാണ് പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്. സർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മാരക രക്തജന്യരോഗികളും രക്ഷിതാക്കളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.