കണ്ണൂർ: കുറ്റാന്വേഷണ മികവിന് കണ്ണൂർ അസി. സിറ്റി പൊലീസ് കമ്മിഷണർ പി.പി സദാനന്ദന് വീണ്ടും അംഗീകാരം. കണ്ണൂർ എ.സി.പിയായിരുന്ന പി.പി സദാനന്ദൻ ഇനി അഡീഷണൽ എസ്.പിയായാണ് പ്രവർത്തിക്കുക. കണ്ണൂർ സിറ്റി അഡീഷണൽ എസ്.പിയായി അദ്ദേഹത്തെ നിയമിച്ചു കൊണ്ടാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നിരവധി കേസുകൾ ശാസ്ത്രീയമായി തെളിയിച്ചു തളിപ്പറമ്പിൽ എസ്.ഐയായും സി.ഐയായും പ്രവർത്തിച്ച പി.പി സദാനന്ദൻ സംസ്ഥാന പൊലീസ് സേനയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരിലൊരാളാണ്. അടുത്തകാലത്ത് കേരളത്തെ ഞെട്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയുൾപ്പെടെയുള്ളവരെ പിടികൂടാൻ അദ്ദേഹം നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു.
നേരത്തെ എസ്.പിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും തലശേരി ഫസൽ വധക്കേസിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായ പ്രതികൂല പരാമർശമാണ് ഐ.പി.എസ് ലഭിക്കുന്നതിന് തടസമായത്.
ജില്ലയിലെ മറ്റൊരു അന്വേഷണ വിദഗ്ദ്ധനായ കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി പ്രിൻസ് എബ്രഹാമിനെ കണ്ണൂർ റൂറൽ അഡീഷണൽ എസ്.പിയായും സ്ഥാനക്കയറ്റം നൽകി നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |