കണ്ണൂർ: പാർട്ടി കോൺഗ്രസിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പയ്യാമ്പലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾ സന്ദർശിച്ചു. പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയും ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരും അന്ത്യവിശ്രമം കൊള്ളുന്നത് പയ്യാമ്പലത്താണ്.
രക്തസാക്ഷിയും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ, അധ്വാനിക്കുന്ന വർഗത്തിന് ജീവിതം സമർപ്പിച്ച സി.കണ്ണൻ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവ് എൻ.സി.ശേഖർ, കമ്യൂണിസ്റ്റ് പാർട്ടി നേതാവും വ്യവസായമന്ത്രിയുമായിരുന്ന കെ.പി. ഗോപാലൻ, എൻ.ജി.ഒ യൂണിയൻ നേതാവ് ടി.കെ. ബാലൻ, സി.പി.എം നേതാക്കളായിരുന്ന ഒ.ഭരതൻ, ആർ.കൃഷ്ണൻ, എൻ.എഫ്.പി.ടി.ഇ നേതാവ് എൻ.പി പത്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങൾക്കൊപ്പം രകത്സാക്ഷി നാണു, ഡോ.സുകുമാർ അഴീക്കോട്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ സ്മൃതിമണ്ഡപങ്ങളും പ്രതിനിധികൾ ഇന്നലെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |