കണ്ണൂർ: ത്രിപുരയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണെന്ന് സി.പി. എം പൊളിറ്റ്ബ്യൂറോ അംഗവും മുൻമുഖ്യമന്ത്രിയുമായ മാണിക് സർക്കാർ . കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിൽ ബി.ജെ.പിയെ അധികാരത്തിലേറ്റിയതിനു പിന്നിൽ കോൺഗ്രസ് നിലപാടാണ് കാരണം. അവർക്ക്നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചവോട്ടിംഗ് ശതമാനം അതിനു തെളിവാണ്.കഴിഞ്ഞ ത്രിതല പഞ്ചായത്തിൽ കോൺഗ്രസിന് ഗണ്യമായ രീതിയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് കൂടുമാറിയിരിക്കുകയാണ്. ഈയൊരു അനുഭവം കേരളത്തിലെ ഇടതു സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ഓർക്കണം. ത്രിപുരയിൽ നിയമവാഴ്ച്ച പൂർണമായും തകർന്നുവെന്നും ഈ രാജ്യത്ത് തന്നെയല്ലേ ത്രിപുരയെന്നു ചോദിക്കേണ്ട അവസ്ഥയാണുള്ളത്.
44 മാദ്ധ്യമപ്രവർത്തകരാണ് ത്രിപുരയിൽ അക്രമിക്കപ്പെട്ടത്. ഓരോദിവസവും ഒന്നും രണ്ടും സ്ത്രീകൾ കൊല്ലപ്പെടുന്നു. ജനങ്ങൾ രാഷ്ട്രീയപരമായി അക്രമിക്കപ്പെട്ടാൽ മാത്രമല്ല അല്ലാതെയും പൊലിസ് സ്‌റ്റേഷനുകളിൽ ഭയംകാരണം പോകാൻ തയ്യാറാവുന്നില്ല. പരാതി പറയാൻ പോയവർക്കെതിരെ കേസെടുക്കുന്ന പൊലീസാണ് ഇപ്പോൾ ത്രിപുരയിലുള്ളത്. ഭരിക്കുന്ന ബി.ജെ.പി -സി.പി. എംപ്രവർത്തകരെ കൊന്നൊടുക്കുമ്പോഴും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും മാണിക് സർക്കാർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് സംസ്ഥാന ഓഫിസ് പോലും അക്രമിക്കപ്പെടുകയാണ്. നേരത്തെ ബി.ജെ.പിയിലേക്ക് പോയവർ കോൺഗ്രസിലേക്ക് തിരിച്ചു വന്നാൽ അവരും അക്രമിക്കപ്പെടുകയാണ് ചെയ്യുന്നത്.കേരളത്തിലെ കോൺഗ്രസ് എന്താണെന്ന് ചെയ്യുന്നതെന്ന് അവർ മനസിലാക്കണം.ഡൽഹിയിലിരിക്കുന്ന അവരുടെ നേതൃത്വത്തിനും ഈക്കാര്യം മനസിലാവില്ലെന്നതും ദൗർഭാഗ്യകരമാണെന്നും മാണിക് സർക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |