കണ്ണൂർ: കണ്ണൂരുകാരുടെ വിഷുക്കണിയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് കൃഷ്ണവിഗ്രഹങ്ങൾ. പോയ രണ്ടു വർഷവും കൊവിഡ് മഹാമാരിയിൽ നിറംമങ്ങിയ വിഷു ഇക്കുറി കെങ്കേമമാക്കാൻ ഒരുങ്ങുമ്പോൾ ആഹ്ളാദിക്കുന്നവരിൽ വിഗ്രഹക്കച്ചവടക്കാരുമുണ്ട്.
ദേശീയ പാതയോരത്ത് ഉത്തരേന്ത്യൻ നാടോടി കുടുംബങ്ങൾ പ്ളാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഈടിൽ നിർബന്ധം പുലർത്തുന്നവരാകട്ടെ ഫൈബർ ,വെങ്കല വിഗ്രഹങ്ങളിലേക്കാണ് തിരിയുന്നത്. വില അൽപ്പം കൂടുതലാണെങ്കിലും പൊട്ടാതെയും നിറം മങ്ങാതെയും സൂക്ഷിക്കാമെന്നതാണ് ഇവയുടെ നേട്ടം.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിൽ ഇത്തരം വിഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്.
200 മുതൽ 9000 രൂപ വരെ വിലയുണ്ട് ഇത്തരം വിഗ്രഹങ്ങൾക്ക് . പെട്ടെന്ന് ഉടയുമെന്നതിനാൽ പേപ്പർ പൾപ്പ് വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഇപ്പോൾ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. തൃശൂരിൽ നിന്നാണ് ഫൈബർ വിഗ്രഹങ്ങൾ കൂടുതലെത്തുന്നത്. വെങ്കല പ്രതിമകളും വിൽപ്പനയ്‌ക്കെത്തുന്നുണ്ടെങ്കിലും വില വളരെ കൂടുതലാണ് കാർ മുകിൽ വർണ്ണനായ ശ്രീ കൃഷ്ണൻ ഓക്കെുഴലുതുന്ന വിഗ്രഹങ്ങളുടെ നീണ്ട നിര തന്നെ പല കടകളിലുമുണ്ട്. വീട്ടമ്മമാരുടെ നല്ല തിരക്കാണ് ശ്രീകൃഷ്ണ വിഗ്രഹം വിൽക്കുന്ന കണ്ണുർ നഗരത്തിലെ കടകളിൽ അനുഭവപ്പെടുന്നത്
ഫൈബർ കൊണ്ടു നിർമ്മിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിന് ഇക്കുറി ഡിമാൻഡ് കൂടുതലാണ്. ഇത്തരം വിഗ്രഹങ്ങൾക്ക് അബദ്ധവശാൽ എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ നിന്നും തന്നെ നന്നാക്കി കൊടുക്കാറുണ്ട്- പ്രമോദ് ദാസ്, വിനായക മെറ്റൽ ആൻഡ് ഗിഫ്റ്റ്സ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |