SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.49 AM IST

ലാബ് ടെക്നീഷ്യന്മാരില്ലാതെ സർക്കാർ ആശുപത്രികൾ

lab-tech

കണ്ണൂർ: മതിയായ ലാബ് ടെക്നീഷ്യന്മാരില്ലാതെ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും. ടെക്‌നീഷ്യൻമാരുടെ ഇരുപതോളം ഒഴിവുകളാണ് നിലവിൽ ഓരോ ജില്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമുള്ളത്. തസ്തികയില്ലാത്താണ് ഇവിടങ്ങളിൽ നിയമനത്തിന് പ്രധാന തടസം.ആരോഗ്യ വകുപ്പിന് കീഴിൽ ആകെ 99 ലാബ് ടെക്‌നീഷ്യൻ തസ്തികകൾ മാത്രമാണ് ഇപ്പോഴുള്ളത്.

ആർദ്റം പദ്ധതി പ്രകാരം തസ്തികകൾ സൃഷ്ടിച്ച് ലാബ് ടെക്‌നീഷ്യൻമാരെ നിയമിച്ചിരുന്നെങ്കിലും പേരിന് മാത്രമായിരുന്നു ഇത്. തസ്തികകൾ സൃഷ്ടിച്ച് മതിയായ നിയമനം നടത്തിയാൽ മാത്രമെ ആരോഗ്യകേന്ദ്രങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളു.ആരോഗ്യവകുപ്പിന് കീഴിലെ ലാബുകളിൽ തസ്തികകളില്ലാത്ത സ്ഥാപനങ്ങൾ ഏ​റ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 35 സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. തൊട്ടുപിറകിലായി ആലപ്പുഴ-32,​ എറണാകുളം -31 ജില്ലകളാണ്. വയനാട് -6, കണ്ണൂർ -9, കാസർകോട് -10 എന്നിവിടങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങൾ കുറവ്.ആർദ്റം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ സ്ഥാപനങ്ങളിലും ലാബ് ടെക്‌നീഷ്യൻമാരില്ലാത്ത സ്ഥിതിയാണ്. ഉള്ളവരിൽ തന്നെ പകുതിയിലേറെയും കരാർ നിയമനം നേടിയവരാണ്. ബ്ലോക്ക് തലത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആരോഗ്യ സ്ഥാപനങ്ങളിൽ തസ്തികകൾ അനുവദിച്ചിട്ടില്ല.

കൊവിഡ് ഭീതി ഒഴിഞ്ഞു; പിരിച്ച് വിട്ടു

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ താത്കാലികമായി ലാബ് ടെക്‌നീഷ്യൻമാരെ നിയമിച്ചിരുന്നെങ്കിലും കൊവിഡ് ഭീതി ഒഴിഞ്ഞതോടെ അവരെയെല്ലാം പിരിച്ചുവിടുകയായിരുന്നു. നിലവിൽ പല ആശുപത്രികളിലും അവധിയെടുക്കാതെയാണ് ലാബ് ടെക്നീഷ്യന്മാർ ജോലിചെയ്യുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇവർ ലീവെടുത്താൽ തന്നെ ആശുപത്രിയുടെ പ്രവ‌ർത്തനം താളം തെറ്റും. രണ്ടുദിവസം കൊണ്ട് ലഭിക്കേണ്ട ടെസ്​റ്റ് റിപ്പോർട്ട് ആഴ്ചകൾ പിന്നിട്ടാലും കിട്ടാത്ത സ്ഥിതിയും ഇതുമൂലമുണ്ട്.


കണ്ണൂരിൽ 39

സി.എച്ച്.സികളിൽ തസ്കികയില്ല

സർക്കാർ പറയുന്നു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പിന് കീഴിൽ 54 വിഭാഗങ്ങളിലായി 3378 തസ്തികകൾ സൃഷ്ടച്ചിരുന്നു.ഇതിൽ 677 എണ്ണം ലാബ് ടെക്നീഷ്യൻ തസ്തികകളാണ് .ആരോഗ്യ മേഖലയിൽ വിവിധ വിഭാഗങ്ങളിലായി തസ്തികകൾ അധികമായി സൃഷ്ടിക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ചു വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.