തലശേരി: ഉത്സവങ്ങളെ ഇതര മതസ്ഥർക്ക് എതിരായ ആക്രമണത്തിനുള്ള അവസരമാക്കി ചിലർ മാറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി നീണ്ടുനിന്ന പിണറായി പെരുമ 2022 സർഗ്ഗോത്സവം സമാപിച്ചു. പിണറായിയിൽ പ്രത്യേകം ഒരുക്കിയ തുറന്ന വേദിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും.മതനിരപേക്ഷത സംരക്ഷിച്ചു കൊണ്ടുജനങ്ങളുടെ ഒരുമ വളർത്തിയെടുത്ത് മാത്രമേ വിഭാഗീയ ചിന്തകളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കൊവിഡിനെ കീഴടക്കാൻ നമുക്ക് കഴിഞ്ഞു.നവോത്ഥാന നേട്ടങ്ങളുടെ തുടർച്ചയായി നമ്മൾ കൈവരിച്ച ഒരുമയാണ് അതിനു നമ്മെ പ്രാപ്തരാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം വി ജയരാജൻ(സി.പി.എം),വി.എ നാരായണൻ (കോൺഗ്രസ്),സി.എൻ ചന്ദ്രൻ(സി പി ഐ),കെ ശശീധരൻ,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ,ഒ വി ജനാർദ്ദനൻ പങ്കെടുത്തു.സർഗ്ഗോത്സവം ഫെസ്റ്റിവൽ ഡയറക്ടർ സൂര്യകൃഷ്ണമൂർത്തിക്ക് സംഘാടകസമിതി നൽകിയ
സ്‌നേഹോപഹാരങ്ങൾ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും കൈമാറി. തുടർന്ന് സൂര്യാകൃഷ്ണമൂർത്തി സംവിധാനം ചെയ്ത അഗ്നി 2 മെഗാ സ്റ്റേജ്‌ഷോയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |