SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 AM IST

കട്ടക്കലിപ്പിൽ മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും തട്ടകം: കെ-റെയിലിൽ പോർമുഖം തുറന്ന് കണ്ണൂർ

kutti
കണ്ണൂർ ചാലയിൽ നടന്ന കെ.റെയിൽവിരുദ്ധ കുറ്റിപിഴുതെറിയൽ സമരം

കണ്ണൂർ: കെ-റെയിൽവിരുദ്ധസമരത്തിന് കണ്ണൂരിൽ പുതിയ പോർമുഖം തുറക്കാൻ കെ..പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ തന്നെ രംഗത്തിറങ്ങിയതോടെ വരുംദിനങ്ങൾ രാഷ്ട്രീയ കലുഷിതമാവാൻ സാദ്ധ്യത.അറസ്റ്റുവരിക്കാനും കേസ് നടത്താനും എന്തിനും തയ്യാറാണെന്നും ഓരോ സർവേ കല്ലും പിഴുതെറിയുമെന്ന സുധാകരന്റെ ആഹ്വാനം യു.ഡി.എഫിന്റെ സിൽവർ ലൈൻവിരുദ്ധ സമരത്തിന് കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
കഴക്കൂട്ടത്ത് സമരക്കാരെ നേരിട്ട പൊലീസിനെതിരെയും ശക്തമായ മുന്നറിയിപ്പാണ് കെ.സുധാകരൻ കെ.റെയിൽ സർവേ കല്ലുപിഴുതെടുത്ത് ചാലയിൽ നൽകിയത്. കേരളത്തിൽ എവിടെ കല്ലിട്ടാലും പിഴുതെറിയുമെന്ന കെ.സുധാകരന്റെ ആഹ്വാനം വരുംദിനങ്ങളിൽ കെ.റെയിൽ വിരുദ്ധ സർവേയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നാണ് സൂചന.


വിശദീകരണവുമായി മന്ത്രിമാരും

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ചു പദ്ധതി ബാധിതരായ ജനങ്ങളോട് വിശദീകരിക്കുന്നതിന് മന്ത്രിമാരുൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കൾ കഴിഞ്ഞ 18മുതൽ പ്രചരണ രംഗത്താണുള്ളത്. ഈ സാഹചര്യത്തിലാണ് യു.ഡി. എഫും കെ.റെയിൽവിരുദ്ധ സമരസമിതിയും മുഖ്യമന്ത്രിയുടെ ജില്ലയിൽ സമരം ശക്തമാക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അവസാനിക്കേണ്ട സാമൂഹ്യാഘാത പഠനസർവേ ഇപ്പോഴും 23 വില്ലേജുകളിലെ പകുതി ഇടത്തുപോലും നടന്നിട്ടില്ല.
പാർട്ടികോൺഗ്രസിലുൾപ്പെടെ ചർച്ചയായ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയതോടെ വർദ്ധിതവീര്യത്തോടെ സർക്കാർ സർവേ നടപടികളാരംഭിക്കുകയായിരുന്നു. തങ്ങളുടെ തട്ടകമായ കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ വിജയിപ്പിച്ചെടുക്കേണ്ടത് സി.പി.എമ്മിന്റെ അഭിമാനപ്രശ്നങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെയാണ് മന്ത്രിമാരെ ഉൾപ്പെടെ കളത്തിലിറക്കി വിഷയം രാഷ്ട്രീയമായി നേരിടാൻ സി.പി. എംതീരുമാനിച്ചതും.സി.പി. എം യുവജനസംഘടനയായ ഡി.വൈ. എഫ്. ഐ പദ്ധതിക്ക് അനുകൂലമായ പ്രചാരണം നടത്താൻ കുടിയിറക്കപ്പെടുന്നവരുടെ വീടുകളിൽ കയറി ലഘുലേഖവിതരണവും ബോധവൽക്കരണവും നടത്തികഴിഞ്ഞിട്ടുണ്ട്. ഇതിനു ശേഷം ഓരോ ഏരിയയിലും വിശദീകരണയോഗമാണ് നടന്നുവരുന്നത്.കെ.റെയിൽ വൻതൊഴിൽസാധ്യതയും വികസനവും കൊണ്ടുവരുമെന്ന് ഫോക്കസ് ചെയ്താണ് ഡി.വൈ. എഫ്. ഐ വിശദീകരണയോഗങ്ങൾ മുന്നേറുന്നത്.

പൊലീസിനും തലവേദന
കെ.റെയിൽവിരുദ്ധസമരം പലയിടങ്ങളിലും അക്രമങ്ങളിലേക്കും പ്രതിഷേധത്തിലേക്കും വഴുതിവീഴുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്. വരുംദിനങ്ങളിൽ സമരത്തിന്റെ സ്വാഭാവം മാറിയാൽ പ്രതിസന്ധിയിലാവുക ആഭ്യന്തര വകുപ്പും പൊലീസുമാണ്. നേരത്തെ ബലപ്രയോഗമൊഴിവാക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സമരത്തിന്റെ സ്വഭാവം മാറിയാൽ പൊലിസും കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.