മട്ടന്നൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കവർച്ച. സ്വർണ മാലയും പണവും കവർന്നു. മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിൽ ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയ ഒന്നര പവന്റെ സ്വർണ മാല മോഷണം പോയി. ഇതിന് പുറമെ ശ്രീകോവിലിന് മുന്നിൽ വച്ച രണ്ടു ഭണ്ഡാരവും ഗണപതി കോവിലിന് മുന്നിൽ വച്ച ഭണ്ഡാരവുമാണ് പൊളിച്ച് പണം കവർന്നു. രണ്ടു ഭണ്ഡാരങ്ങൾ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലും അലമാരയും മേശയും തുറന്ന നിലയിലുമായിരുന്നു. മോഷണം നടത്താൻ ഉപയോഗിച്ച കത്തി വാൾ തകർത്ത ഭണ്ഡാരത്തിന് മുകളിൽ വച്ച നിലയിൽ കണ്ടെത്തി. സമീപത്തെ വീട്ടുമുറ്റത്ത് പിക്കാസും കമ്പിയും ചില്ലറ നാണയങ്ങളും ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ നാലമ്പലം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിൽ സൂക്ഷിച്ച താക്കോൽ കൂട്ടം നാലമ്പലത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
മൂന്ന് ഭണ്ഡാരങ്ങളാണ് തകർത്തതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ട്രസ്റ്റ് അംഗം ടി.വി. അജയൻ പറഞ്ഞു. വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസ്സും കണ്ണൂരിൽ നിന്ന് വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി . കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിലും ഉരുവച്ചാലിലെ ഒരു വീട്ടിലും കവർച്ച നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |