പഴയങ്ങാടി :പോയകാല പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് രാമപുരംപുഴ. കരഭാഗം ഇടിയുകയും ചെളി നിറയുകയും ചെയ്തതോടെ പുഴയിലെ ഒഴുക്ക് തന്നെ നഷ്ടപ്പെട്ടിരുന്നു. തെളിനീരൊഴുകും പുഴ പദ്ധതി പ്രകാരമാണ് രാമപുരം പുഴയ്ക്ക് പുതു ജീവൻ നൽകുന്നത്.
ഇതിന്റെ ഭാഗമായി പുഴയിലെ ചെളിയും അടിഞ്ഞ് കൂടിയ മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു തുടങ്ങി.ജനകീയ കൂട്ടായ്മയിൽ ശുചീകരിക്കുന്ന ജില്ലയിലെ ഏഴ് പുഴകളിൽ രാമപുരം പുഴയും ഉൾ പ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ചു.
ചെറുതാഴം പഞ്ചായത്തിലെ ഈ പുഴ സംരക്ഷണത്തിന് ഡി.പി.ആർ തയാറാക്കുന്നതിന് ജില്ലാ പഞ്ചായത്ത് 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾക്കായി ഇറിഗേഷൻ വകുപ്പ് 25ലക്ഷംരൂപയും അനുവദിച്ചു.പുഴയിലേക്ക് പ്രവേശിക്കുന്ന കൈത്തോടുകൾ വൃത്തിയാക്കുകയും കുണ്ടം പാലം നിർമ്മിക്കുകയും ചെയ്താൽ ഉപ്പുവെളളം കയറുന്നത് തടയാൻ കഴിയും.രാമപുരം പുതിയ പാലത്തി ന്റെ നിർമ്മാണ സമയത്തും പഴയ പാലം ബലപ്പെടുത്തുന്ന സമയത്തും നിരവധി കല്ലും മണ്ണും, കോൺക്രീറ്റ് അവശിഷ്ടങ്ങളും പുഴയിൽ തള്ളിയിരുന്നു. ഇത് നീക്കം ചെയ്തിരുന്നില്ല. നാടിന്റെ ഐശ്വര്യമായ രാമപുരം പുഴയിൽ തെളിനീര് ഒഴുകുന്നതിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. പുഴയ്ക്ക് പുതുജീവൻ ലഭിക്കുന്നതോ ടെ പ്രദേശങ്ങളിലെ കാർഷിക മേഖലയ്ക്കും ഏറെ ഗുണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |