കണ്ണൂർ: മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് പ്രഖ്യാപിച്ച ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിലും ഒരു വർഷത്തിലധികമായി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകുവാൻ നടപടി ഇല്ലാത്തതിലും പ്രതിഷേധിച്ച് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തും. ഇതിനു മുന്നോടിയായി മേയ് 11 ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം നടത്തും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് ഉത്തരവിറങ്ങിയെങ്കിലും പരിഷ്‌ക്കരിച്ച ശമ്പളം നൽകുവാൻ ഇനിയും നടപടി ആയിട്ടില്ല.പരിഷ്കരണത്തിന്റെ അപാകതകൾ പരിഹരിച്ച് നാലു മാസം മുമ്പ് പുതിയ ഉത്തരവ് ഇറങ്ങിയെങ്കിലും ഫിക്‌സേഷൻ നടപടികൾ നീണ്ടു പോകുകയാണ്. മിക്ക ക്ഷേത്ര ജീവനക്കാർക്കും കഴിഞ്ഞ വർഷത്തെ ശബളം കുടിശ്ശികയാണ്. ഈ വർഷത്തെ ശമ്പള കുടിശ്ശിക ആർക്കും നൽകിയിട്ടില്ല. വിഷുകാലത്ത് പോലും ക്ഷേത്ര ജീവനക്കാർ ശമ്പളമില്ലാതെ ദുരിതത്തിലായിരുന്നു.
ശമ്പള പരിഷ്‌ക്കരണത്തിന്റെ ഫിക്‌സേഷൻ നടപടികൾ മേയ് മാസം പൂർത്തികരിച്ച് ജൂൺ മാസം മുതൽ ശമ്പള പരിഷ്‌ക്കരണത്തിന്റെ ആനുകൂല്യം നൽകണമെന്നും അടിയന്തരമായി ശമ്പള കുടിശ്ശിക അനുവദിക്കണമെന്നും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ.രാഘവൻ എം. പി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാലഗോപാലൻ, സജീവൻ കാനത്തിൽ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |