കണ്ണൂർ: പാചകവാതകത്തിന്റെ വില വർദ്ധന പ്രതിരോധിക്കാൻ കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ സിസ്റ്റംസ് എനർജി ആന്റ് എൻ വയൺമെന്റിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത അഗ്നിമിത്ര അടുപ്പ് സൂപ്പർ ഹിറ്റ്. അഗ്നിമിത്ര സാങ്കേതിക വിദ്യ കൈമാറാൻ കൂടി ഇവർ തയ്യാറായതോടെ പല ഭാഗത്തു നിന്നും വിവിധ കമ്പനികൾ അന്വേഷിച്ചെത്തുകയായി. ബംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ പ്രൊഫ.എച്ച്.എസ്. മുകുന്ദയുടെ നേതൃത്വത്തിലുള്ള ടീമാണ് പുതിയ തരം അടുപ്പുകൾ ഒരുക്കുന്നത്. കണ്ണൂർ എൻജിനീയറിംഗ്‌കോളേജ് അസി.പ്രൊഫസർ എ.സുകേഷ്, റീസർച്ച് സ്‌കോളർ സച്ചിൻ പയ്യനാട്,അസി.പ്രൊഫസർ ധനുഷ്ചട്ട എന്നിവർ ഉൾപ്പെടുന്ന ടീമാണ് കണ്ണൂരിൽ ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെ 10 ന് കണ്ണൂർ ഗവ.എൻജീനീയറിംഗ് കോളേജിൽ പുതുതലമുറ അടുപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും പ്രവേശനമുള്ള ഈ പ്രദർശനത്തിൽ ക്ഷമത കൂടിയ പുക ഇല്ലാത്ത പലതരം നൂതന അടുപ്പുകളെ പരിചയപ്പെടുത്തും. പ്രദർശനത്തിനുണ്ടാകും.
5000 രൂപ മുതൽ അരലക്ഷം രൂപ വരെ
വീടുകളിലെ സാധാരണ അടുപ്പുകളിൽ വിറകിന്റെ എട്ടുശതമാനം ചൂട് മാത്രമേ ഉപയോഗിക്കാൻ പറ്റൂ.പരിഷത്തിന്റെത് പോലുള്ള അടുപ്പുകളിൽ ഇത് 21 ശതമാനം വരെ ലഭിക്കും. വിവിധ മോഡലുകൾക്ക് അനുസരിച്ച് 5000 രൂപ മുതൽ അരലക്ഷം രൂപ വരെ വില വരുന്നതാണ് അടുപ്പ്. വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ വില കൃത്യമായി പറയാനും ബുദ്ധിമുട്ടുണ്ടെന്ന് അവർ പറയുന്നു. 'അഗ്‌നിമിത്ര' എന്ന ഈ വിറകടുപ്പിൽ നിന്ന് 41ശതമാനം വരെ ചൂട് ഉപയോഗപ്പെടുത്താൻ പറ്റും.പുക തീരെയില്ല. വേഗം പാചകത്തിന് സാദ്ധ്യമാകുന്നു എന്നിവയാണ് ഈ വിറകടുപ്പുകളുടെ പ്രത്യേകത. പോർട്ടബിളായ അടുപ്പുകൾക്കാണ് കൂടുതൽ പ്രിയം. അടുപ്പിന് സാധാരണ രണ്ട് ദ്വാരം ആണു ഉണ്ടാവുക ഒന്നു വിറക് വെക്കാനും മറ്റൊന്ന് ചാരം മാറ്റാനും. ചെറിയ കഷണങ്ങളായി വിറക് ഉപയോഗിക്കണം.
അഗ്നിമിത്ര അടുപ്പുകൾ കേരളത്തിൽ വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.പാചകവാതകത്തിന്റെ വില അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ദോശക്കല്ലടുപ്പ്, ബാർബെക്യു അടുപ്പ്, സാധാരണ അടുപ്പ്, സാനിറ്ററി പാഡുകൾ സംസ്‌കരിക്കുന്ന ഇൻസിനറേറ്റർ തുടങ്ങി ആവശ്യങ്ങൾക്കനുസരിച്ച് രൂപകല്പന ചെയ്ത വിവിധ മോഡലുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്-എ.സുകേഷ്, അസി.പ്രൊഫസർ ,കണ്ണൂർ ഗവ.എൻജിനീയറിംഗ്‌കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |