കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ്യാട്ടം ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും.വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാളുമായി മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരി സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്നതോടെ നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കും. നെയ്യമൃത് വ്രതക്കാർ എല്ലാവരും ഇക്കരെ സന്നിധിയിൽ സന്നിഹിതരാകും.
രാത്രിയോടെ പടിഞ്ഞിറ്റി നമ്പൂതിരി അടിയന്തിരയോഗസമേതം അക്കരെ കടന്ന് ചാതിയൂരിൽ നിന്നെത്തിയ തീയുപയോഗിച്ച് മണിത്തറയിൽ ചോതി വിളക്ക് തെളിയിക്കും. തുടർന്ന് മണിത്തറയിൽ പ്രവേശിച്ച് ബ്രാഹ്മണർ അഷ്ടബന്ധം നീക്കി സ്വയംഭൂ നാളം തുറന്ന്
പാത്തിവെച്ച് രാശി വിളിച്ച് നെയ്യാട്ടം നടത്തും. നാളെ രാത്രി കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും.ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ അടങ്ങിയ ഭണ്ഡാരങ്ങളും, സ്വർണ, രജത കുംഭങ്ങളം കലശപാത്രങ്ങളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.
ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |