കാഞ്ഞങ്ങാട്: കർണ്ണാടകയിലെ ഹരേക്കള ഹജ്ജബ്ബ ഇന്ന് വൈകുന്നേരം മുക്കൂട് ഗവ: എൽ.പി സ്‌കൂളിൽ പ്രഥമാദ്ധ്യാപകൻ ഒയോളം നാരായണന്റെ യാത്രയയപ്പിൽ പങ്കെടുക്കാനെത്തും.
മുക്കൂട് ഗവ.എൽ.പി സ്‌കൂളിനെ മൂന്നു വർഷംകൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച പൊതു വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ നേതൃത്വം നൽകിയ നാരായണൻ മാഷിന് നാടറിഞ്ഞുള്ള യാത്രയയപ്പാണ് മുക്കൂട് ഒരുക്കിയിട്ടുള്ളത്. മേയ് 31 നാണ് ആദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്.
31ന് വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ഒയോളം നാരായണനെ ആദരിക്കും. ചടങ്ങിൽ കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും തായമ്പക അവതരിപ്പിക്കും. പൂർവ വിദ്യാർഥികളും രക്ഷിതാക്കളും അണിനിരക്കുന്ന മെഗാ തിരുവാതിര തുടർന്ന് അരങ്ങേറും. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
സ്കൂളുടമയായ നാരങ്ങാക്കച്ചവടക്കാരൻ
ദക്ഷിണ കർണാടക ജില്ലയിലെ ഹരേക്കളയിൽ ഒരു ദരിദ്ര മുസ്ലിം കുടുംബത്തിൽ ജനനം. ഹജ്ജബ്ബയ്ക്ക് ചെറിയ പ്രായത്തിൽ തന്നെ കുടുംബം പുലർത്തുന്നതിനായി ഇറങ്ങേണ്ടിവന്നു.സ്കൂൾ വിദ്യാഭ്യാസം ഇതുകൊണ്ടുതന്നെ മുടങ്ങി. വർഷങ്ങൾക്ക് മുമ്പ് നാരങ്ങയുടെ വില ചോദിച്ച വിദേശ ടൂറിസ്റ്റിന് മുന്നിൽ നിസഹായനായതാണ് നിർണായകമായത്. അന്നുമുതൽ സ്വന്തം ഗ്രാമത്തഇൽ ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങി ഹജ്ജബ്ബ. ന്യു പടുപ്പിൽ ചെറിയ രീതിയിൽ തുടങ്ങിയ സ്കൂളിന് സർക്കാരിന്റെ പിന്തുണയും പുറമെ നിന്നുള്ള സംഭാവനയും കൂടി ലഭിച്ചതോടെ നല്ല നിലയിൽ പോകാനായി. ഹജ്ജബ്ബ സ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടത്. 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |