കാസർകോട്: റിട്ട.പ്രധാനാദ്ധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ(65) കൊലപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ വിധി പറയുന്നത് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും മാറ്റിവച്ചു. മേയ് 23 ന് കേസ് പരിഗണിക്കും. അന്തിമ വാദത്തിലെ ചില കാര്യങ്ങളിൽ സ്ഥിരീകരണം വരുത്തുന്നതിന് സമയം പരിഗണിച്ചാണ് വിധി പ്രസ്താവം മാറ്റിയത്.
പുലിയന്നൂർ ചീർക്കുളം പുതിയ വീട്ടിൽ വിശാഖ്(27), ചെറുവാങ്ങക്കോട്ടെ റിനീഷ് (28), പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുണി എന്ന അരുൺ(30) എന്നിവരാണ് കേസിലെ പ്രതികൾ. 2017 ഡിസംബർ 13ന് രാത്രി 9.30 മണിയോടെ മുഖംമൂടി ധരിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 17 പവൻ സ്വർണാഭരണങ്ങളും 92,000 രൂപയും കവർന്നുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഉണർന്ന ഭർത്താവ് കെ കൃഷ്ണനെ സംഘം കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |