കാസർകോട്:എൻഡോസൾഫാൻ വിഷം പൊള്ളിച്ച കാസർകോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി ആഗസ്ത് ആറ് ഹിരോഷിമ ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. എൻഡോസൾഫാൻ ദുരന്ത ഭൂമിയിലൂടെ നടന്നു പോയ തനിക്ക് നേരിട്ട അനുഭവങ്ങൾ സമാനതകളില്ലാത്തതാണെന്ന് ദയാബായി പറഞ്ഞു. പേരറിയാ രോഗം മൂലം നിത്യദുരിതം അനുഭവിക്കുന്നവർക്ക് എയിംസ് പോലുള്ള ആരോഗ്യ സംവിധാനം അനിവാര്യമാണ്.അതനുവദിക്കാൻ ധാർമ്മികമായ ഉത്തരവാദിത്വം കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്കുണ്ട്. അതവർ നിറവേറ്റുന്നില്ലെങ്കിൽ സെക്രട്ടറിയേറ്റിൽ മരണംവരെ പട്ടിണി കിടക്കാൻ താൻ തയ്യാറാണെന്ന് അവർ പറഞ്ഞു. കാൽ നൂറ്റാണ്ടോളം കാലം വിഷമേൽക്കേണ്ടി വന്ന മനുഷ്യർക്കു വേണ്ടി നല്ലൊരു ചികിത്സാ സംവിധാനം ഒരുക്കാൻ ഭരണകൂടം തയ്യാറാവണമെന്ന് പത്ര കുറിപ്പിലൂടെ ദയാബായി ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |