കണ്ണൂർ:ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ് വേണോ?, 1750 രൂപ മുടക്കിയാ മതി. ഇന്ത്യ ബുക്ക് ഒാഫ് റെക്കാർഡിന് 1500 രൂപയും വേൾഡ് റെക്കാർഡ്സ് 2250 രൂപയും .എല്ലാം കൂടി വേണമെങ്കിൽ 5500 രൂപ മതി. റെക്കോർഡുകളെല്ലാം വീട്ടിലെത്തും.കഠിന പരിശ്രമമോ മറ്റ് പ്രയത്നമോ ഒന്നും ആവശ്യമില്ല.വിവിധ റെക്കോർഡുകൾ വാഗ്ദാനം ചെയ്ക് ഒരു സംഘം പണം തട്ടുന്നത് ഗിന്നസ് റിക്കാർഡിൽ കൈവച്ചാണ്.
ആളുകളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകിയാണ് ഇവർ ആളുകളെ വല വീശിപ്പിടിക്കുന്നത്.
ഏജൻസി നിർദേശിക്കുന്ന ഭരതനാട്യം മൊബൈലിൽ ഷൂട്ട് ചെയ്ത് അയച്ച് കൊടുക്കണമെന്നാണ് തട്ടിപ്പ് സംഘങ്ങളിലൊന്ന് ഇറക്കിയ പരസ്യം. നൃത്തം വീട്ടിൽ വച്ചായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 515 പേർ പങ്കെടുക്കുന്ന റെക്കോർഡ് ലഭിക്കുമെന്നാണ് വാഗ്ദാനം. ഇത്രയും കുട്ടികൾ ഒരേ പാട്ടിൽ കൊറിയോഗ്രാഫി ചെയ്ത് അയച്ചതിനാണ് റെക്കോർഡ് ലഭിക്കുന്നതെന്നും ഇതിൽ ഭാഗമായാൽ നിങ്ങളുടെ കുട്ടിക്കും ഈ റെക്കോർഡുകൾ കിട്ടുമെന്നുമാണ് വാഗ്ദാനം.ഇതിനായി ഒരു ഫോം പൂരിപ്പിച്ച് അയക്കാനും നിർദ്ദേശിച്ചിട്ടുണ്ട് .ഈ മാസം അവസാനമാകുമ്പോഴേക്കും നൃത്തം ചെയ്യുന്ന വീഡിയോയും അയച്ച് നൽകാനാണ് അറിയിച്ചത്. പരസ്യത്തിലുള്ള വാട്സ് ആപ്പ് നമ്പറിലേക്ക് പേരും ഫോൺ നമ്പറും അയച്ച് കൊടുക്കണമെന്നും പരസ്യത്തിൽ പറയുന്നു.
ഔദ്യോഗിക വെബ്സൈറ്റ് മാത്രം
ഇത്തരത്തിലുള്ള ഏജൻസികളില്ലാതെ തന്നെ റെക്കോർഡുകൾക്ക് അപേക്ഷിക്കാം. അത്ഭുതപ്പെടുത്തുന്ന ആശയങ്ങൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള റെക്കോർഡുകൾ ലഭിക്കുന്നത്. ഇതിൽ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ് ലഭിക്കാൻ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാൽ ഇതുമായി ബന്ധപ്പെട്ട ഫോം ലഭിക്കും .ഇതിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തണം.പിന്നീട് മൊബൈലിലേക്ക് ഒരു ഒ.ടി.പിയും ഒരു ഇ മെയിൽ സന്ദേശവും ലഭിക്കും.ഏഴ് ദിവസത്തിന് ശേഷം ഒരു അപ്രൂവൽ മെയിൽ വരും.റെക്കോർഡ് ചെയ്യുന്ന എെറ്റത്തിന്റെ ഫോട്ടോയും മറ്റ് വീഡിയോയും ഈ മെയിലിൽ ആവശ്യപ്പെടും.ഇതൊക്കെ അപ്പ്ലോഡ് ചെയ്യേണ്ടതുണ്ട്.റെക്കോർഡിനായി തിരഞ്ഞെടുത്താൽ പിന്നീട് മെഡലുകളും മറ്റ് പുരസ്കാരങ്ങളും ലഭിക്കണമെങ്കിൽ നിശ്ചിത തുക നൽകേണ്ടതുണ്ട്.വേൾഡ് റെക്കോർഡ്സിനും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിനുമെല്ലാം ഇതേ രീതി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |