വളപട്ടണം:പാപ്പിനിശേരിയിൽ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങാനെന്ന് പറഞ്ഞ് മൂന്ന് യുവതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കോടതിനിർദ്ദേശ പ്രകാരം വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പാപ്പിനിശേരി സ്വദേശി വി.കെ.അനസിനെതിരെ(41)യാണ് പൊലീസ് കേസെടുത്തത്.
പാപ്പിനിശേരി സ്വദേശികളായ സാബിറ, സബില, ഹർഷാന എന്നിവരിൽ നിന്നാണ് ഇയാൾ പണവും സ്വർണവും തട്ടിയത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി 15ലക്ഷത്തോളം രൂപയും സ്വർണവും ഇയാൾകബളിപ്പിച്ചുവാങ്ങുകയായിരുന്നു. സബീനയുടെ കൈയ്യിൽ നിന്ന് മൂന്ന് ലക്ഷം രൂപയും 13 പവൻ സ്വർണാഭരണങ്ങളും സബീലയുടെ കൈയ്യിൽ നിന്ന് ഒൻപതുലക്ഷവും ഹർഷാനയുടെ പക്കൽ നിന്നും നാലുലക്ഷം രൂപയാണ് അനസ് തട്ടിയെടുത്തത്. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് വളപട്ടണം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |