ചെറുവത്തൂർ: ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധ മൂലം മരിച്ച 16കാരി വിദ്യാർത്ഥി ദേവനന്ദയുടെ അമ്മ പ്രസന്നയെ കണ്ട് നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി. ഇന്നലെ മൂന്നരയോടെയാണ് പ്രമോദ് നാരായണന്റെ നേതൃത്വത്തിലുള്ള സമിതിയംഗങ്ങൾ ഞാണങ്കൈയിലെ ബന്ധുവീട്ടിൽ കഴിയുന്ന പ്രസന്നയെ സന്ദർശിച്ചത്.
ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ടാണ് നിയമസഭ സമിതി എത്തിയതെന്നും മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.ഭക്ഷണം വിളമ്പുന്ന സ്ഥലത്തുനിന്നും രോഗവും മരണവും വിളമ്പുന്ന സ്ഥിതി അനുവദിക്കില്ലെന്ന് പ്രമോദ് നാരായണൻ പറഞ്ഞു.ഭക്ഷ്യ വിതരണ മേഖലയിൽ സ്ഥിരം പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ കർശനമാക്കാനും കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകാനുള്ള ശുപാർശ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
എം. എൽ.എ.മാരായ കുറുത്തോളി മൊയ്തീൻ, കെ.പ്രേംകുമാർ, എം.രാജഗോപാലൻ, എന്നിവർക്കൊപ്പം എ.ഡി.എം.എ.കെ. രമേന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |