കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാടുനീളെ ഉയരുന്നപ്രതിഷേധത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ പ്രകടനം നടത്തിയ യുത്ത്‌ലീഗ്,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് കാടത്തം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി. പറഞ്ഞു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ റോഡുകൾ അടച്ചും വഴിയാത്രക്കാരെ പോലുംതടങ്കലിലാക്കിയും കറുപ്പിനോട് കലിപ്പ്കാട്ടിയുംരാജാവിനെക്കാൾ വലിയ രാജഭക്തികാണിക്കുകയാണ്‌പോലീസ്.ഇതിനവർ മറുപടി പറയേണ്ടി വരും. സ്വന്തം ജില്ലയായ കണ്ണൂരിൽ പോലും പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റി പാർട്ടിഗ്രാമത്തിലൂടെ സഞ്ചരിക്കേണ്ടി വന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്.ഇതിലുള്ള കലിപ്പുംഅരിശവും തീർക്കാനാണ് പൊലീസിനെ ഉപയോഗിച്ച് യുവജന നേതാക്കളെ തല്ലിച്ചതച്ചത്.
തളിപ്പറമ്പിൽ സമാധാനപരമായി പ്രകടനം നടത്തിയപ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി ഉണ്ടായിട്ടും ഉപയോഗിക്കാതെ ആണിതറച്ച ലാത്തികൊണ്ടാണ് പൊലീസ് മർദ്ദിച്ചത്. മാത്രവുമല്ല, യൂത്ത് ലീഗിന്റെയും യൂത്ത്‌കോൺഗ്രസ്സിന്റെയും പതിനഞ്ചോളം നേതാക്കളെ എ.ആർ ക്യാമ്പിൽ കസ്റ്റഡിയിൽ വച്ചു.മനുഷ്യത്വരഹിതവും ക്രൂരവുമായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കരീംചേലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |