കാസർകോട്: രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതി പുനപരിശോധിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. പദ്ധതി ഒരുക്കുമ്പോൾ അതൃപ്തിയുള്ള വിഭാഗങ്ങളുമായി കൂടിയാലോചന നടത്തുകയോ പൂർണ്ണമായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. ദീർഘകാലാടിസ്ഥാനത്തിൽ, ഈ നയം ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കും. ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയിൽ പണം ലാഭിക്കുന്നതിനും സായുധ സേനയുടെ അംഗബലം പകുതിയായി കുറയ്ക്കുന്നതിനുമുള്ള ഉദ്ദേശ്യത്തോടെയാണ് സർക്കാർ രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കരസേനാ റിക്രൂട്ട്മെന്റിനായി കാത്തിരിക്കുകയും എഴുത്തുപരീക്ഷയും ഫിസിക്കൽ ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുകയും ചെയ്ത യുവാക്കളുടെ പ്രതീക്ഷയാണ് പുതിയ നയം തകർത്തതെന്നും എം പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |