കണ്ണൂർ:പ്ലസ് വണ്ണിന് മതിയായ സീറ്റില്ലാത്തതിനാൽ ഇഷ്ടഗ്രൂപ്പിന് പിടിവലിയേറും. ഫലം വരാനുള്ള സി.ബി.എസി.സി ,ഐ.സി.എസ്.സി ഫലം വരാനിരിക്കെ തന്നെ ഉപരിപഠനത്തിന് കണ്ണൂർ ജില്ലയിൽ 35,167 വിദ്യാർത്ഥികളാണുള്ളത്. എല്ലാ വിദ്യാലയങ്ങളിലും കൂടി 33,660 പ്ളസ് വൺ സീറ്റുകൾ മാത്രമാണ് നിലവിൽ ജില്ലയിലുള്ളത്.
നിലവിൽ 1507 പേർക്ക് സീറ്റില്ലാത്ത സ്ഥിതിയാണ്.എസ്.എസ്.എൽ.സി പരീക്ഷയിൽ 99.76 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്.15 ശതമാനം വിദ്യാർത്ഥികളുടെ ഉപരിപഠനം തന്നെ ഇതോടെ പ്രതിസന്ധിയിലാകും. കഴിഞ്ഞ വർഷത്തേക്കൾ കൂടുതൽ വിദ്യാർത്ഥികൾ ഇത്തവണ വിജയിച്ചിട്ടുണ്ട്.എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് കുറവാണെങ്കിലും ഇഷ്ടഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള അവസരം ഏറെ മുന്നിലുള്ളവർക്ക് മാത്രമാകും ലഭിക്കുന്നത്.
കഴിഞ്ഞ വർഷവും മതിയായ സീറ്റില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.തുടർന്ന് ഇരുപതു ശതമാനം സീറ്റ് വർദ്ധിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.അതേ സമയം സീറ്റ് വർദ്ധിപ്പിക്കുന്നതിന് പകരം ബാച്ചുകൾ വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമുയർന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബാച്ചുകൾ വർദ്ധിപ്പിക്കാതെ സീറ്റ് വർദ്ധിപ്പിച്ചാൽ ഇഷ്ടപ്പെട്ട സ്‌കൂളിൽ ഇഷ്ടവിഷയം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പ്രധാന പരാതി. ചില വിദ്യാർത്ഥി സംഘടനകളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.അടുത്ത ആഴിച്ചയാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകേണ്ടത്.
അദ്ധ്യാപകർക്കും ആശങ്ക
സ്കൂളികളിൽ ഇനിയും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ ജോലി ഭാരം കൂടുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.ഇത്രയും കുട്ടികൾ ഒരുമിച്ച് ഒറ്റ ക്ലാസിൽ പഠിക്കുന്നത് നിലവാരത്തെയുൾപ്പെടെ ബാധിക്കുമന്നും ഇത്രയും പേർക്ക് ഒരു ക്ലാസ് മുറിയിൽ സൗകര്യമൊരുക്കാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |