ആലക്കോട് : കർണ്ണാടക വനമേഖലയിൽ നിന്നുള്ള കാട്ടാനക്കൂട്ടങ്ങളുടെ കൃഷിയിടങ്ങളിലേയ്ക്കുള്ള കടന്നുകയറ്റത്തിൽ സകലതും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാൻ പോലുമാകാതെ സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അധികൃതരും നേതാക്കളും മടങ്ങി. ഉദയഗിരി പഞ്ചായത്തിലെ അപ്പർചീക്കാട്, മുട്ടത്താംവയൽ, മൂരിക്കടവ്, ലോവർചീക്കാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ സംഹാരതാണ്ഡവമാടിയത്.
പതിനഞ്ചോളം കർഷകരുടെ കൃഷിയിടങ്ങൾ ചവിട്ടിയരച്ച കാട്ടാനക്കൂട്ടം കർണ്ണാടക വനാതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഒരേ സ്ഥലത്തുതന്നെ മൂന്നും നാലും തവണയാണ് ഇവ കടന്നുകയറി നാശം വിതയ്ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിരിക്കുന്നത്.കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്. ചന്ദ്രശേഖരനും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |