കാഞ്ഞങ്ങാട്: സ്‌കൂളിലെത്താനുള്ള വഴിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി നൽകിയ പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇടപെടൽ. കോടോംബേളൂർ പഞ്ചായത്തിലെ പനങ്ങാട് ഗവ.യു.പി. സ്‌കൂൾ ലീഡർ കെ.ആര്യശ്രീ നൽകിയ പരാതിയിലാണ് ബലാവകാശകമ്മീഷൻ നടപടിയെടുക്കാൻ ഉത്തരവിട്ടത്.
നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ സ്‌കൂളിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര പ്രധാന്യം നൽകണമെന്നും വിദ്യാർഥികളുടെ യാത്ര സുഗമമാക്കണമെന്നുമാണ് കമ്മിഷൻ ഉത്തരവ്. കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷം സ്‌കൂൾ തുറന്നപ്പോൾ സ്‌കൂളിലേക്കുള്ള റോഡിന്റെ അവസ്ഥകണ്ടാണ് ആര്യ പരാതിയുമായി ബാലാവകാശകമ്മിഷനെ സമീപിച്ചത് കോടാംബേളൂർ പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറെയും എതിർകക്ഷിയാക്കിയായിരുന്നു പരാതി.
കുത്തനെ ഇറങ്ങണം
മൺറോഡിലൂടെ
സോളിംഗും ടാറിംഗും നടക്കാത്ത കുത്തനെയുള്ള റോഡിലൂടെ നടന്നു വേണം മുഴുവൻ കുട്ടികൾക്കും സ്‌കൂളിലെത്താൻ.സ്‌കൂളിലേക്കുള്ള റോഡ് ടാറിംഗ് നടത്താത്തത് കുട്ടികളോടുള്ള വിവേചനമായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.1,860 മീറ്റർ നീളമുള്ള റോഡിൽ 490 മീറ്റർ ടാറിംഗ് പൂർത്തീകരിച്ചതായും ബാക്കി ടാറിംഗ് നടത്തുന്ന കാര്യം പഞ്ചായത്ത് ഭരണസമിതിയുടെ വാർഷക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് ഇക്കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം. ഫണ്ടിന്റെ അപര്യാപ്തതയും സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |