തൃക്കരിപ്പൂർ : കടലിനും കായലിനും ഇടയിൽ കഴിയുന്ന വലിയപറമ്പ് നിവാസികൾ ഏറെ പ്രതീക്ഷയോടെ കണ്ട മാടക്കൽ തൂക്കുപാലം തകർന്നിട്ട് നാളേക്ക് ഒൻപത് വർഷം .ഇതിന് പിന്നാലെ ഒറ്റപ്പെട്ട ദ്വീപ് നിവാസികളുടെ ചിരകാലസമ്മർദ്ദത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട കോൺക്രീറ്റ് പാലത്തിനായുള്ള പരിശോധനയ്ക്ക് വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു.
പാലം തകർന്നുവീണതിന് പിന്നാലെ തീരദേശവാസികളുടെ യാത്ര തീർത്തും ദുരിതപൂർണമായിരുന്നു. പാലം നിർമ്മാണത്തിനായി നിരവധി തവണയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്.
ഇതിന്റെ ഒടുവിലാണ് വലിയപറമ്പയിൽ കിഫ്ബി മുഖാന്തിരം പാലം നിർമ്മിക്കാൻ തീരുമാനമെടുത്തത്. പഞ്ചായത്തിന്റെ തെക്കൻ മേഖലയായ മാടക്കലിനെ തൃക്കരിപ്പൂർ കടപ്പുറവുമായി യോജിപ്പിച്ച് 398 മീറ്റർ നീളത്തിലും , തെക്കേക്കാടിനെ പടന്നകടപ്പുറവുമായി ബന്ധിപ്പിക്കുന്ന 392 മീറ്റർ നീളത്തിലുമായി രണ്ട് പാലങ്ങളാണ് വലിയപറമ്പിൽ നിർമ്മിക്കുന്നത്. അസി.എക്സി. എൻജിനീയർ എം.സജിത്, അസി.എൻജിനീയർ പി.എം. മുഹമ്മദ് റഫീഖ്, പദ്ധതി ഓഫീസർ ആർ.കെ.രാഹുൽ, പി. അരുൺ സ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
.
വെള്ളത്തിലായ 3.94കോടി
2013 ഏപ്രിൽ 29 നാണ് 3.94 കോടി രൂപ ചെലവിൽ കവ്വായി കായലിന്റെ ഇരുകരകളിലുള്ള കൂറ്റൻ പില്ലറകളിൽ തൂങ്ങി നിൽക്കുന്ന വിധത്തിലുള്ള പാലം നാടിനായി തുറന്നു കൊടുത്തത്.എന്നാൽ കെല്ലിൽ നിന്ന് ഉപകരാർ ഏറ്റെടുത്ത കരാറുകാർ അവലംബിച്ച രീതിയുടെ ഫലമായി 58ാംദിവസം തൂക്കുപാലം കായലിൽ പതിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇതെ രീതിയിൽ നിർമ്മാണം തുടങ്ങിയ തെക്കെ കാട് . പടന്നകടപ്പുറം തൂക്കുപാലവും ഉപേക്ഷിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |