SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.06 AM IST

വൻകിട മരുന്നു കമ്പനികളുടെ കടന്നുവരവ് : അന്നം മുട്ടുന്നുവെന്ന് ചെറുകിടക്കാർ

drug

കണ്ണൂർ: ആരോഗ്യമേഖലയിൽ ചെറുകിട കമ്പനിക്കാരെ പ്രതിസന്ധിയിലാക്കി കുത്തക മരുന്ന് കമ്പനികൾ വൻകിട കോർപ്പറേറ്റുകളുടെ പിന്തുണയോടെ കടന്നു വരുന്ന മരുന്നു കമ്പനികൾ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിൽക്കുമ്പോൾ പരമ്പരാഗത ചെറുകിട വ്യാപാരികൾക്ക് ആശങ്ക. മോണോ പോളിസ്റ്റിക് വിദേശ, ആഭ്യന്തര കമ്പനികളും സ്വകാര്യ മരുന്ന് ഷോപ്പുകളും സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിനും കടുത്ത ഭീഷണിയുയർത്തുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

വർഷങ്ങളായി ഔഷധവ്യാപാരം ജീവനോപാധിയാക്കിയ അഭ്യസ്തവിദ്യരായ ഫാർമസിസ്റ്റുകളുടെ സ്വയം തൊഴിൽ സംരംഭങ്ങളാണ് കേരളത്തിലെ ചെറുകിട മെഡിക്കൽ ഷോപ്പുകൾ. നിയമങ്ങളെല്ലാം പാലിച്ച് സാമൂഹ്യ പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുന്നവരായതുകൊണ്ടുതന്നെ നിലവാരമില്ലാത്തതും വ്യാജ മരുന്നുകൾ വിൽക്കപ്പെടാത്തതുമായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നാണ് മരുന്നുവ്യാപാരികളുടെ അവകാശവാദം.
വ്യാപാരം മാത്രം ലക്ഷ്യം വച്ച് കടന്നുവരുന്ന ഇത്തരം മരുന്ന് കമ്പനികളുടെ കടന്നുവരവ് ഒരേ സമയം ജനങ്ങളുടെയും പരമ്പരാഗത മരുന്ന് കടക്കാരുടെയും പ്രതീക്ഷകളെ തന്നെ ഇല്ലാതാക്കുന്നു. നിരവധി വ്യാപാരികളാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. ഈ മേഖലയിലെ നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്നതിനും ഇത് കാരണമാകുന്നു. ആശുപത്രികളിലെ മെഡിക്കൽ ഷോപ്പുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, കാരുണ്യ മെഡിക്കൽ ഷോപ്പുകൾ, ജൻ ഔഷധി ഔട്ട്‌ലെറ്റുകൾ, മറ്റ് പ്രാദേശിക ഷോപ്പുകൾ എന്നിവയുൾപ്പെടെ 27,500 സ്ഥാപനങ്ങളുണ്ട്. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് റൂൾ പ്രകാരം പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളാണിവ. നിയമങ്ങൾ പാലിക്കാതെ നടത്തുന്ന വൻകിടക്കാർക്ക് ലൈസൻസ് നൽകുകയും അവരെ സംരക്ഷിക്കുകയുമാണ് സർക്കാർ നിലപാടെന്ന് ഓൾകേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.



സാമൂഹ്യ പ്രതിബദ്ധതയോടുകൂടി മാത്രം പ്രവർത്തിക്കുന്നവരാണ് നിലവിലെ പരമ്പരാഗത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അശ്രദ്ധ മൂലം മരുന്ന് മാറിക്കൊടുക്കുന്നതും വ്യാജ മരുന്നുകളുടെ ഉപയോഗങ്ങളും സ്ഥിര വാർത്തകളാണ്. വർഷങ്ങളായി ഔഷധ വ്യാപാരം നടത്തിവരുന്ന ചെറുകിട വ്യാപാരികളെയും കുടുംബത്തെയും പാടെ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള കുത്തകകമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടികളൊന്നും ഇല്ലാത്ത പക്ഷം പ്രതിഷേധം ശക്തമാക്കും.'

എ. എൻ മോഹൻ, സംസ്ഥാന പ്രസിഡന്റ്, എ. കെ. സി .ഡി .എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.