SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.57 PM IST

ആഫ്രിക്കൻ സ്വൈൻ ഫീവർ ഭീതി നിലനിൽക്കെ: വിലക്ക് ലംഘിച്ചും എത്തുന്നു പന്നിയിറച്ചി

panni
കൂട്ടുപുഴയിൽ പിടികൂടിയ കർണാടകയിൽ നിന്നും പന്നിമാംസം കടത്തിക്കൊണ്ടുവന്ന ലോറി

കൂട്ടുപുഴയിൽ കർണാടകയിൽ നിന്നെത്തിച്ച പന്നിയിറച്ചി പിടികൂടി മൃഗസംരക്ഷണവകുപ്പ്

ഇരിട്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ്‌രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമാസത്തേക്ക് പ്രഖ്യാപിച്ച വിലക്ക് മറികടന്ന് കർണാടകയിൽ നിന്നടക്കം മാംസം കടത്തുന്നു.ഇത്തരത്തിൽ അതിർത്തി കടത്തിയ പന്നിമാംസം കൂട്ടുപുഴയിൽ മൃഗ സംരക്ഷണ വകുപ്പ് പിടികൂടി.

ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിലേക്ക് എത്തിക്കുന്ന പന്നികൾ കശാപ്പു ചെയ്ത്‌ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്. കർണ്ണാടകയിൽ നിന്നും കൂട്ടുപുഴ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു പന്നിയിറച്ചി . രോഗബാധയെത്തുടർന്ന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കൂട്ടുപുഴയിലെ ഒരു ഇറച്ചി വിൽപ്പനശാലയിൽ ഇറക്കുന്നതിനിടയിലാണ് സംഭവം. തുടർന്ന് ഈ വാഹനം മൃഗസംരക്ഷണ അതികൃതർ എത്തി ചെക്ക്‌പോസ്റ്റിലേക്ക് മാറ്റി.ഇരിട്ടിയിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. മലയോരത്തെ വിവിധയിടങ്ങളിലെ ഇറച്ചി കടകളിൽ നൽകാൻ കൊണ്ടുപോവുന്നതായിരുന്നു മാംസമെന്ന് ഇവർ പറഞ്ഞു. 150 രൂപ നിരക്കിൽ നൽകുന്ന ഇറച്ചി 300 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റഴിക്കുന്നത്.

പിഗ്ഗ് ഫാർമേഴ്സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ. എസ്. വിനോദ്, ബിനോയ്, രാജുകേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കർണ്ണാടകത്തിൽ നിന്നും പന്നിയിറച്ചിയുമായെത്തിയ വാഹനം തടഞ്ഞ് മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏൽപ്പിച്ചത്. എല്ലാദിവസവും ജാഗ്രതാ സമിതിയുടെനേതൃത്വത്തിൽ അനധികൃത പന്നി കടത്ത് തടയാൻ പരിശോധന നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

അതിതീവ്ര വൈറൽപനി,​മനുഷ്യരിലേക്ക് പകരില്ല

വളർത്തു പന്നികളിലും കാട്ടുപന്നികളിലും കണ്ടു വരുന്ന അതിതീവ്രമായ വൈറൽ പനിയാണ് ആഫ്രിക്കൻ സ്വൈൻ ഫീവർ.നൂറു ശതമാനവും മരണമുറപ്പാക്കാവുന്ന ഈ രോഗം നേരിട്ടോ അല്ലാതെയോ ഉള്ള വഴികളിലൂടെ പകരുന്നു. ബാധിച്ച പന്നികൾ പെട്ടെന്ന് ചാവും. കഠിനമായ പനി, തീറ്റയെടുക്കാതിരിക്കൽ, തൊലിപ്പുറത്ത് രക്തസ്രാവം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. മരണ നിരക്കിൽ മുന്നിലാണെങ്കിലും കുളമ്പുരോഗം പോലുള്ള അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പകർച്ചാ നിരക്ക് കുറവാണ്. നിലവിൽ അംഗീകരിക്കപ്പെട്ട വാക്സിനുകൾ ഇല്ലാത്തതിനാൽ രോഗബാധയുള്ളവയെ കൊന്നുകളയുന്നതാണ് രോഗപ്രതിരോധ രീതി. വ്യാപകമായി പന്നിവളർത്തലുള്ള രാജ്യങ്ങളിൽ കപ്പലുകൾ, വിമാനം, വ്യക്തികൾ എന്നിവ വഴി കൊണ്ടുവരുന്ന മാംസമാണ് രോഗബാധയുടെ പ്രധാന ഉറവിടം.1957ൽ പശ്ചിമ ആഫ്രിക്കയിൽ നിന്ന് പോർച്ചുഗലിൽ എത്തിപ്പെട്ടതോടെയാണ് എ.എഫ്.എസ് വൈറസ് യൂറോപ്പിലുമെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.