കണ്ണൂർ:മലബാറിലെ ക്ഷേത്ര ജീവനക്കാരോട് വിവേചനം കാണിക്കുന്നതിനെതിരെ സർക്കാനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ പ്രഖ്യാപിച്ച വിധിക്ക് 28 വയസ് പൂർത്തിയായി. സുപ്രീം കോടതി ശരിവച്ച ഈ വിധി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് പരാതിയുമായി പരിതപിക്കുകയാണ് ഇന്നും ഒരു വിഭാഗം ക്ഷേത്രജീവനക്കാർ. അഞ്ച് ബോർഡുകളിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഉച്ചനീചത്വം നിലനിൽക്കുന്നത്.
ദേവസ്വം വകുപ്പിനു കീഴിൽ സംസ്ഥാനത്ത് തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ,കൂടൽമാണിക്യം എന്നീ അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്.ഇതിൽ മലബാർ ഒഴികെ മറ്റ് നാല് ദേവസ്വം ബോർഡുകളിലും കേരള സംസ്ഥാന നിയമം നിലനിൽക്കുമ്പോൾ മലബാർ ദേവസ്വം ബോർഡിൽ പഴയ മദിരാശി നിയമമാണ് ഇന്നും നിലവിലുള്ളത്.ഐക്യ കേരളം രൂപീകരിച്ച് 66 വർഷവും സുപ്രീം കോടതി അംഗീകരിച്ച ഹൈക്കോടതി വിധി വന്നിട്ട് 28 വർഷവും പിന്നിടുമ്പോൾ ഒരേ സംസ്ഥാനത്ത് തന്നെ വ്യത്യസ്തമായ നീതിയും നിയമവും നടപ്പാക്കുന്നതിനെതിരെ പരാതി നൽകി മടുത്തിരിക്കുകയാണ് മലബാർ ദേവസ്വം ജീവനക്കാർ
ബോർഡുണ്ട്, ഭരണം ട്രസ്റ്റിമാർക്ക്
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് നിലവിൽ വന്നിട്ടും മറ്റ് ദേവസ്വങ്ങളിൽ നിന്ന് വ്യത്യസ്തമായി മലബാറിൽ പാരമ്പര്യക്കാരടങ്ങിയ ട്രസ്റ്റിമാരാണ് ഭരണം നടത്തുന്നത്. എന്നാൽ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ വേതനത്തിൽ സിംഹഭാഗവും സർക്കാർ നൽകണം. ഇവിടങ്ങളിൽ വേതനം കുടിശ്ശികയുമാണ്.മലബാർ ഒഴികെയുള്ള ദേവസ്വം നാല് ബോർഡുകളിലും മറ്റ് സർവ്വീസ് മേഖലകളിലും അഞ്ച് വർഷം കൂടുമ്പോൾ ശമ്പളം പരിഷ്‌കരിക്കാറുണ്ട്.എന്നാൽ മലബാർ ദേവസ്വം ബോർഡിൽ 13 വർഷത്തിന് ശേഷം പരിഷ്‌കരിച്ച വേതനം പോലും ജീവനക്കാർക്ക് നൽകാൻ ആവശ്യമായ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.കോടതിലക്ഷ്യ നടപടി ഭയന്ന് മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും നിയമം നിർമ്മാണം നടത്തിയിട്ടില്ല.
പരിഷ്കരിച്ചേ പറ്റു...
കോടതി വിധികൾക്ക് പുറമെ വിവിധ കമ്മീഷൻ റിപ്പോർട്ടുകളും ഉണ്ടായതാണ്.ദേവസ്വം ബിൽനിയമ പരിഷ്‌കരണകമ്മിഷൻ പരിശോധിച്ച് സർക്കാറിലേക്ക് തിരിച്ചയക്കുകയും അടുത്ത അസംബ്ലിയിൽ ബിൽ അവതരിപ്പിക്കുമെന്നു ബന്ധപ്പെട്ട മന്ത്റിമാർ നിയമസഭയിലും കോടതിയിലും രേഖാമൂലം പറഞ്ഞതുമാണ്.മലബാറിൽ കേരള സംസ്ഥാന നിയമം നടപ്പിലാക്കാതെ അന്യസംസ്ഥാന നിയമം നടപ്പിലാക്കുന്ന സർക്കാർ ഇരട്ട നീതിയും സമ്പന്ന ക്ഷേത്ര ട്രസ്റ്റിമാരുടെ താല്പര്യമുമാണ് നടപ്പിലാക്കുന്നത്.സർക്കാർ നടപടിക്കെതിരെ മലബാർ ദേവസ്വം ബോർഡിന് മുൻപിൽ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |