കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ പൊലീസ് ചുമത്തിയ കാപ്പ റദ്ദാക്കി. ഇന്നലെ ചേർന്ന കാപ്പ അഡൈ്വസറി ബോർഡിന്റെതാണ് നടപടി. അർജുൻ ആയങ്കി നൽകിയ ഹരജിയിലാണ് നടപടി. സാധാരണ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെയാണ് കാപ്പ ചുമത്താറുള്ളതെങ്കിലും രാഷ്ട്രീയ ഇടപെടൽ കാരണം അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുകയായിരുന്നു.
2017ന് ശേഷം സ്വർണക്കടത്ത് കേസല്ലാതെ മറ്റു കേസുകൾതനിക്കെതിരെയില്ലെന്ന് അർജുൻ ആയങ്കി തന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അർജുൻ ആയങ്കി നിലവിൽ ജാമ്യത്തിലാണ്. ഇതിനിടെയാണ് ഡി.വൈ. എഫ്. ഐ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയിയൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന്ആരോപിച്ച് അന്നത്തെ ജില്ലാസെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഡി.വൈ. എഫ്. ഐ ജില്ലാപ്രസിഡന്റ് മനുതോമസിനെ പൊതുജനമധ്യത്തിൽ അപമാനിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു പരാതി. ഇതേ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. ജില്ലാകളക്ടർ അദ്ധ്യക്ഷനായ അഡ്വൈസറി ബോർഡാണ് കാപ്പ ചുമത്തുന്നതിൽ തീരുമാനമെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |