കാസർകോട്: കാസർകോട്ടെ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമത ശബ്ദമുയർത്തിയ നഗരസഭയിലെ ബി.ജെ.പി കൗൺസിലർ പി. രമേശന് സുള്ള്യയിൽ കർണ്ണാടക പൊലീസിന്റെ മർദ്ദനമേറ്റു.കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമ്പോൾ പ്രണാമം അർപ്പിക്കാൻ സുള്ള്യയിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇതിനിടയിൽ സ്ഥലത്ത് എത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് നളിൻ കട്ടീലിന്റെ കാർ യുവമോർച്ച പ്രവർത്തകർ തടഞ്ഞപ്പോൾ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പി.രമേശിനെ കർണ്ണാടക പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനം. ഇതിനിടയിൽ രമേശിനെ തിരിച്ചറിഞ്ഞ സബ് ഇൻസ്‌പെക്ടർ മർദ്ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിടിച്ചു മാറ്റിയാണ് രമേശിനെ രക്ഷിച്ചത്.
പൊലീസ് മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് തടിച്ചു കൂടി ബി ജെ പി നേതാവിന്റെ കാർ തടഞ്ഞു സംഘർഷത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചു യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് ഭീകരമായി ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |