കണ്ണൂർ: സി.പി.എം മാടമ്പിത്തരം കാരണം സി.പി.ഐക്ക് കണ്ണൂർ ജില്ലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ലെന്ന് പാർട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൽ വിമർശനം.പഞ്ചായത്തുകളിലെ മെമ്പർമാർക്ക് പോലും പ്രവർത്തനസ്വാതന്ത്ര്യമില്ല. ഇത് പലപ്പോഴും പാർട്ടി പ്രാദേശിക ഘടകങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന ആശങ്കകളും റിപ്പോർട്ടിനെ അധികരിച്ചുള്ള ചർച്ചയിൽ ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സി.പി.എം വിട്ട് ആരെങ്കിലും സി.പി.ഐയിൽ ചേർന്നാൽ അത് വലിയ പ്രതിഷേധത്തിനിടയാക്കുന്നു. ശത്രുപാർട്ടിയെ പോലെയാണ് സി.പി.എം ഈ ഘട്ടങ്ങളിൽ കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള എൽ.ഡി.എഫ് സംവിധാനമാണ് ജില്ലയിലുള്ളത് പ്രാദേശിക തലത്തിൽ അങ്ങിനെയൊന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കോമത്ത് മുരളീധരൻ ജില്ലാ കൗൺസിലിൽ
കണ്ണൂർ: തളിപറമ്പ് മാന്ധംകുണ്ടിലെ മുരളീധരൻ കോമത്തിനെ ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തിയത് സി .പി.എം വിട്ടുവരുന്നവർക്കുള്ള സമ്മേളനത്തില സന്ദേശം കൂടിയായി . സി.പി.എം ഉൾപ്പടെ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്ന 13 പേരെയാണ് ഇക്കുറി പാർട്ടി സമ്മേളന പ്രതിനിധികൾ ആക്കിയത്. ഇന്നലെ സമാപിച്ച. സമ്മേളനത്തിൽ സമുന്ന നേതാക്കളായ കാനം രാജേന്ദ്രൻ,പന്ന്യൻ രവീന്ദ്രൻ, പ്രകാശ്ബാബു. സി.എൻ ചന്ദ്രൻ. സത്യൻമൊകേരി, തുടങ്ങിയവർ പങ്കെടുത്തു.
ഒൻപതുപേർ ഒഴിഞ്ഞു
ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒൻപത് പേർ ഒഴിവായി . സി.രവീന്ദ്രൻ,കെ.പി.കുഞ്ഞികൃഷ്ണൻ,എം.ഗംഗാധരൻ,പി.ചന്ദ്രൻ,എം.ബാലൻ,കെ.വി.ഗംഗാധരൻ,എൻ.ബാലൻ,മാമ്പ്രത്ത് രാജൻ,മഹേഷ് കക്കത്ത് എന്നിവരാണ് ഒഴിഞ്ഞത്. പകരം പി.കെ.മുജീബ് റഹ്മാൻ,എം.പ്രകാശൻ,പി.വി.ബാബു രാജേന്ദ്രൻ,ഒ.കെ.ജയകൃഷ്ണൻ,കോമത്ത് മുരളീധരൻ,അഡ്വ.ജയശ്രീ,വി.ഗീത,എൻ.രേഷ്മ,എം.കെ.ശശി എന്നിവർ പുതുതായി കമ്മിറ്റിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |