കണ്ണൂർ:കൈക്കൂലി വാങ്ങിയ കേസിൽ അഴീക്കോട് പൂതപ്പാറ കെ.എസ്.ഇ.ബി ഓഫീസിലെ സബ് എൻജിനിയർ ജിയോ എം.ജോസഫിന്റെ ജാമ്യാപേക്ഷ തലശേരി കോടതിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലൻസ് കോടതി തള്ളി. പ്രതിക്കെതിരെ നിലവിൽ മദ്യക്കടത്ത് ഉൾപ്പെടെ ഏഴുകേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇയാൾക്ക് കേസൊന്നുമില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ 2020 ജൂലായ് 15ന് വരാപ്പുഴയിൽ വ്യാജമദ്യവുമായി പിടിയിലായ ജോ ജോസഫ് റിമാൻഡിലായിരുന്നു. അന്ന് സസ്‌പെൻഡിലായ ഈയാൾക്കെതിരെ കെ.എസ്.ആർ.ടി.സി ചില്ല് എറിഞ്ഞുതകർക്കൽ,വഴിയാത്രക്കാർക്ക് തടസം സൃഷ്ടിക്കൽ പൊലീസിനെ കുത്തിപരുക്കേൽപ്പിക്കൽ, പൊതുശല്യമുണ്ടാക്കൽ, ലഹള സൃഷ്ടിക്കൽ തുടങ്ങി ഏഴു കേസുകൾ കൂടി നേരത്തെ ചുമത്തപ്പെട്ടതാണ്.
ആലുവ, കിനാനിപുരം പൊലീസ് സ്‌റ്റേഷനുകളിലാണ് കേസുകൾ കൂടുതലും. വൈദ്യുതി തൂൺ സ്ഥാപിക്കാൻ പോസ്റ്റു മാറ്റുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട് ഉപഭോക്താവിന്റെ വീട്ടിലെത്തിയ ജിയോ എം.ജോസഫിനെ വിജിലൻസ് പിടികൂടുകയായിരുന്നു പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രദേശത്ത് എത്തിയത്. ആയിരം രൂപയാണ് പരാതിക്കാരനിൽ നിന്നും ഇയാൾ വാങ്ങിയത്.എറണാകുളം സ്വദേശിയായ ജിയോ എം.ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അതേ ദിവസമായിരുന്നു അറസ്റ്റ്. അതെ സമയം ഈയാളിൽ നിന്ന് വിജിലൻസിന് പണം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |