SignIn
Kerala Kaumudi Online
Thursday, 25 April 2024 5.36 PM IST

തീർത്ഥാടക ,​പൈതൃക ടൂറിസത്തിന് കെട്ടിടങ്ങളുണ്ട്: മുടക്കിയും ഉപേക്ഷിച്ചും പദ്ധതികൾ

tourism

കണ്ണൂർ : വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ച് കെട്ടിടങ്ങളും മറ്റും നിർമ്മാണം പൂർത്തിയാക്കിയിട്ടും തീർത്ഥാടക, പൈതൃകം ടൂറിസം പദ്ധതികളിൽ പലതും ഉപേക്ഷിക്കപ്പെട്ട നിലയിൽ. തൊടീക്കളം, കൊട്ടിയൂർ, മുഴക്കുന്ന് , മക്രേരി എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ പക്ഷെ അടിസ്ഥാന സൗകര്യമൊരുക്കാത്തതാണ് തിരിച്ചടിയായത്. ഇതിനായി ടൂറിസം വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കോടികളുടെ പദ്ധതികളുടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നതിൽ ജില്ലാ ടൂറിസം അധികൃതർക്ക് ആശങ്കയുണ്ട്. ജില്ലയുടെ മുഖച്ഛായക്ക് തന്നെ മാറ്റം വരുത്താൻ ഉതകുന്ന തരത്തിലുള്ള വൻ പദ്ധതികളെന്ന രൂപത്തിലാണ് ഇവയെല്ലാം ആവിഷ്കരിക്കപ്പെട്ടിരുന്നത്.

പിൻവലിക്കുന്നത്

പദ്ധതികൾ 11

നഷ്ടം 16 കോടി
പ്രായോഗികമല്ലാത്തതും പൂർത്തീകരിക്കാത്തതുമായ പദ്ധതികൾ പിൻവലിക്കാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചതോടെ ജില്ലക്ക് 11 പദ്ധതികൾക്കായി വകയിരുത്തിയ 16 കോടിയാണ് നഷ്ടമായത്. ഉപേക്ഷിക്കുന്നതിൽ പത്തും തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ളത്. കിറ്റ്‌കോ മുഖേന സമർപ്പിച്ച പദ്ധതികളാണ് ഇവയെല്ലാം. ഡി.ടി.പി.സി മുഖേന തയാറാക്കിയ രണ്ട് കോടിയുടെ പുരളിമലയിലെ ഇക്കോ ടൂറിസം പദ്ധതിയും ഉപേക്ഷിച്ചു.

പ്രായോഗികത പരിഗണിച്ചില്ല

പാരമ്പര്യ കലകളുടെ പരിശീലനം ലക്ഷ്യമിട്ടാണ് ക്ഷേത്രങ്ങളോടനുബന്ധിച്ച് കെട്ടിടം തയ്യാറാക്കിയത്. പ്രായോഗികത നോക്കാതെയും അനുമതികൾ വാങ്ങാതെയും തയാറാക്കി സമർപ്പിച്ചതാണ് ഇവയിൽ പലതും. ഇതുകാരണം തീർത്ഥാടക പൈതൃക ടൂറിസം പദ്ധതികൾ പലതും പ്രായോഗികമാകില്ലെന്ന ആശങ്ക വിനോദ സഞ്ചാര വകുപ്പ് അധികൃതർക്കുണ്ട്.

പലപ്പോഴും ജനപ്രതിനിധികളുടെ താൽപര്യത്തിനു വഴങ്ങി എം.പാനൽ ചെയ്ത ഏജൻസികൾ പദ്ധതി തയാറാക്കി നേരിട്ട് വകുപ്പു മന്ത്രിയുടെ ഓഫീസ് വഴിയും മറ്റും പാസാക്കിയെടുക്കുന്ന രീതിയാണ്. കോടികൾ ചിലവിട്ട് ടൂറിസം വകുപ്പ് നിർമ്മിച്ച കെട്ടിടങ്ങൾ പലയിടത്തും കാടുകയറി കിടക്കുന്നതിന്റെ കാരണങ്ങളിലൊന്നും ഇതാണ്.

ഉപേക്ഷിച്ച പദ്ധതികൾ

ഗുണ്ടർട്ട് മ്യൂസിയത്തിൽ ബാസൽ മിഷൻ സംബന്ധിച്ച മ്യൂസിയം നിർമ്മാണം -1.18 കോടി രൂപ)

തലശ്ശേരി പൈതൃക പദ്ധതിക്കായി പ്രത്യേക സംഘത്തെ നിയോഗിച്ച് മ്യൂസിയം നിർമ്മാണം -33.08 ലക്ഷം

നടപ്പാത നിർമ്മാണവും ദിശാസൂചിക സ്ഥാപിക്കലും 50 ലക്ഷം

തലശ്ശേരിയിൽ തെയ്യം അവതരണ കേന്ദ്രം 1.86 കോടി

ചിറക്കലിൽ നാടൻ കലകൾക്കായി ഇന്റർപ്രട്ടേഷൻ കേന്ദ്രം 2.5 കോടി രൂപ

തലശ്ശേരി സി.എസ്‌.ഐ ദേവാലയത്തിൽ കണ്ണൂരിലെ ബ്രിട്ടിഷ് കുടിയേറ്റ ചരിത്രത്തെ കുറിച്ചുള്ള മ്യൂസിയം 1.66 കോടി തലശ്ശേരിയിൽ കിറ്റ്‌സ് പരിശീലന കേന്ദ്രത്തിനായി പുതിയ കെട്ടിടം 2.10 കോടി

അറക്കൽ കെട്ട് (മ്യൂസിയം) സംരക്ഷണ പദ്ധതി 1.12 കോടി

കണ്ണപുരത്ത് പാരമ്പര്യ നാടോടി കലകൾക്കായി നിർമ്മിച്ച അവതരണ കേന്ദ്രം -2.28 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.