കണ്ണൂർ: വന്യജീവികളുടെ അക്രമത്തെ തുടർന്ന് ദുരിത ജീവിതം നയിക്കുന്ന ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സിപി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ. കാട്ടാന അക്രമത്തെ തുടർന്ന് മേഖലയിലുള്ളവരുടെ ജീവൻ പൊലിയുമ്പോൾ അധികൃതർ പ്രശ്നപരിഹാരം കണ്ടെത്തുക മാത്രമല്ല ഉണർന്ന് പ്രവർത്തിച്ച് അത് ദ്രുതഗതിയിൽ നടപ്പിലാക്കുകയും വേണം. പുനരധിവാസമേഖലയിലെ ആദിവാസികളുൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിനായി ശാശ്വത പരിഹാരം കാണണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സിപി.മുരളി, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.ടി.ജോസ്, വി.ഷാജി, ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എം.കെ.ശശി, മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ആറളം ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ, പി.കെ.കരുണാകരൻ, കെ.ബി.ഉത്തമൻ തുടങ്ങിയവർ മരിച്ച വാസുവിന് അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |