SignIn
Kerala Kaumudi Online
Saturday, 20 April 2024 12.27 AM IST

വിമാനത്താവള റൺവേ വികസനം: ഭൂമി,കെട്ടിട മൂല്യനിർണയം തുടങ്ങി

airport

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി ഉയർത്തുന്നതിനായി ഏറ്റെടുക്കേണ്ട സ്ഥലത്തെ ഭൂമിയുടെയും കെട്ടിടത്തിന്റെയും മൂല്യനിർണയം തുടങ്ങി. പി.ഡബ്ല്യു.ഡി വിഭാഗമാണ് മൂല്യനിർണയം നടത്തുന്നത്. മൂല്യനിർണയം പൂർത്തിയാക്കാൻ ചുരുങ്ങിയത് നാലു മാസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

റൺവേ വികസിപ്പിക്കുന്നതിനായി ഏറ്റെടുക്കേണ്ട ഭൂമി 2019ൽ തന്നെ അളന്നു തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും പി.ഡബ്ല്യു.ഡി.യുടെ മൂല്യനിർണയം വൈകിയതിനാൽ നടപടി നീണ്ടുപോയി. ഇതിനിടെ കൊവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളും തടസം സൃഷ്ടിച്ചു. വിമാനങ്ങൾക്കുള്ള അറ്റകുറ്റപ്പണി കേന്ദ്രം (എം.ആർ.ഒ.) നിർമ്മിക്കുന്നതിനായി കീഴല്ലൂർ മേഖലയിൽ സർവേ നടത്തിയിരുന്നു. 108 ഏക്കർ ഏറ്റെടുക്കുന്നതിനാണ് സർവേ നടത്തിയത്. എന്നാൽ ഇതേ സ്ഥലം തന്നെ വ്യവസായ വികസനത്തിന് കിൻഫ്ര ഏറ്റെടുക്കാൻ തീരുമാനിച്ചത് ആയതിനാൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്.

ഏറ്റെടുക്കുന്നത് -

കീഴല്ലൂർ വില്ലേജിൽ

ഏക്കർ 245

വീടുകൾ 168

നഷ്ടപരിഹാരം ചുരുങ്ങിയത് 1500 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.