കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് ആവർത്തിക്കുമ്പോൾ സിപിഎം നേതാക്കൾ നടത്തുന്ന പ്രസ്താവനകളും സി.പി.എം ഇരിട്ടി ഏരിയാ കമ്മിറ്റി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരവും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.
ആറളം ഫാമിലേക്ക് കാട്ടാനകളുടെ കടന്നു കയറ്റം തടയാൻ മൂന്നു വർഷം മുമ്പ് ഭരണാനുമതി ലഭിച്ച ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു മന്ത്രിമാരുടെ, അതായത് വനം, പട്ടികവർഗക്ഷേമം, തദ്ദേശഭരണ വകുപ്പു മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നു വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിലെടുത്ത തീരുമാനമാണ് ആറളം ഫാമിലും ആദിവാസി പുനരധിവാസമേഖലയിലും ആനമതിൽ നിർമിക്കുകയെന്നത്. ഇതിനായി പട്ടികവർഗക്ഷേമവകുപ്പ് അനുവദിച്ച 22 കോടി രൂപയുടെ പദ്ധതിക്ക് 2019ൽ ഭരണാനുമതി ലഭിക്കുകയും ചെയ്തതാണ്. പക്ഷേ ആനമതിൽ പദ്ധതി പ്രായോഗികമല്ലെന്ന തരത്തിൽ ഉദ്യോഗസ്ഥ ലോബി ഇടപെട്ട് ഈ പദ്ധതിയെ അട്ടിമറിച്ചുവെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |