SignIn
Kerala Kaumudi Online
Saturday, 20 April 2024 2.29 AM IST

'ബ്ലാക്ക് ലിസ്റ്റിലായാലും മുടങ്ങില്ല ആഢംബര ഓട്ടം'

black

കാസർകോട്:നിയമലംഘനം നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി 'ബ്ലാക്ക് ലിസ്റ്റിൽ' ഉൾപ്പെടുത്തിയാലും ഓടുന്നതിന് വിലക്കില്ലെന്നത് മുതലാക്കി ചില ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം. വാഹനത്തിന്റെ രേഖകൾ പുതുക്കേണ്ടുന്ന കാലാവധി വരെ ഓടുന്നതിന് ഒരു തടസവും നിയമത്തിത്തിലില്ല. പെർമിറ്റ് പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാനും പോകുമ്പോൾ മാത്രമാണ് ബ്ലാക്ക് ലിസ്റ്റ് പ്രശ്നം സൃഷ്ടിക്കുന്നത്.

പെർമിറ്റ് പുതുക്കുന്നതിന്റെ കാലാവധി ആകുമ്പോഴേക്കും പലവിധത്തിലുള്ള സ്വാധീനം ചെലുത്തി ബ്ലാക്ക് ലിസ്റ്റിൽ നിന്ന് തടിയൂരുന്നതാണ് പതിവ്. നിയമലംഘനത്തിന് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് എണ്ണായിരവും പതിനായിരവുമാണ് മോട്ടോർ വാഹന വകുപ്പ് പിഴ വിധിക്കുന്നത്.

നിയമലംഘനം കണ്ടെത്തി കേസ് ഫയൽ രജിസ്‌ട്രേഡ് അതോറിറ്റിക്കും ഉടമയ്ക്കും അയച്ചു കൊടുക്കുന്നതാണ് പതിവ്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിലാണ് ടൂറിസ്റ്റ് ബസുകളെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുന്നത്. ബ്ളാക്ക് ലിസ്റ്റിൽ പെട്ടാൽ പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് എടുക്കുക, ഉടമസ്ഥാവകാശം മാറ്റുക, തുടങ്ങിയവയെയാണ് ബാധിക്കുന്നത്. പെർമിറ്റ് അഞ്ചു വർഷത്തേക്കും ഫിറ്റ്നസ് രണ്ടു വർഷത്തേക്കുമാണ്.

'ഫോക്കസിൽ' ബ്ളാക്കിലായത് നിരവധി വാഹനങ്ങൾ

ആറു മാസം മുമ്പ് കോൺട്രാക്ട് കാരേജ് വാഹനങ്ങൾ ഡാൻസ് ബാർ ആക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് പിറകെ മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ പരിശോധന നടത്തി നിരവധി വാഹനങ്ങൾ പിടികൂടി കേസെടുത്തിരുന്നു. ആഢംബര വാഹനങ്ങളായി ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെയാണ് കൂടുതലും നടപടി വന്നത്. ലേസറുകൾ, എക്സ്ട്രാ ഫിറ്റിംഗ്സ്, ബാസ് റ്റ്യൂബ്, എയർ ഹോൺ, അഡിഷണൽ കളർ ലൈറ്റുകൾ തുടങ്ങിയവ കണ്ടെത്തിയ സംഭവത്തിൽ പലരും പിഴ അടച്ചില്ല. ഇതിനെ തുടർന്ന് ഫോക്കസ് രണ്ട് എന്ന പേരിൽ വീണ്ടും പരിശോധന നടത്തി ഇവയെ ബ്ലാക്ക് ലിസ്റ്റിൽ ചേർക്കുകയായിരുന്നു.

വേണം അടിച്ചുപൊളി

പാർട്ടിയുടെ ശ്രദ്ധ നേടുന്നതിനാണ് മിക്ക ടൂറിസ്റ്റ് ബസുകളും വൻതുക ചിലവഴിച്ച് അതിരുകടന്ന അലങ്കാര പണികളിലേക്ക് കടക്കുന്നത്. പിടിക്കപ്പെട്ടാലും നിയമത്തിൽ പഴുതുണ്ടെന്നു കൂടിയാകുമ്പോൾ

ധൈര്യമായി ഇതിന് തുനിഞ്ഞിറങ്ങുന്നു.വിനോദയാത്രക്കാർക്കും കല്ല്യാണപ്പാർട്ടിക്കും അടിപൊളി സൗകര്യം ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്ന് ഉടമകൾ പറയുന്നു. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് പ്രൈവറ്റ് ബസുകളിലേതു പോലെ ഏകീകൃത കളർ കോഡ് പ്രാബല്യത്തിൽ വരുത്തണമെന്ന നിർദ്ദേശവും ഉയർന്നുവരുന്നുണ്ട്.

കാസർകോട് ജില്ല

ബ്ലാക്ക് ലിസ്റ്റിൽ ആകെ - 1768
ഫോക്കസ് പരിശോധനയിൽ കേസുകൾ 232
ചുമത്തിയ പിഴ 4,29,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TOURIST BUS STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.