കണ്ണൂർ: വടക്കഞ്ചേരി അപകടത്തിന്റെ മോട്ടോർ വാഹനവകുപ്പും പൊലീസും ടൂറിസ്റ്റുബസുകളെയും മിനിവാനുകളെയും റോഡിൽ ഓടിച്ചു പിടിച്ച് പിഴചുമത്തുമ്പോൾ ട്രിപ്പ് വെട്ടിക്കുറച്ച് വിവിധ പരിപാടികൾക്കായി നഗരത്തിലെത്തുന്ന സ്വകാര്യബസുകൾക്ക് നേരെ കണ്ണടക്കുന്നു. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിലേറെ സ്വകാര്യബസുകളാണ് കണ്ണൂർ നഗരത്തിൽ വിവിധ സമരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുമായി എത്തിയത്. ഇവയുടെ പാർക്കിംഗ് നഗരത്തിൽ കടുത്ത ഗതാഗതകുരുക്കിനുമിടയാക്കി.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഇവരിൽ ഭൂരിഭാഗവും പ്രത്യേകമായി ഏർപ്പെടുത്തിയ സ്വകാര്യബസുകളിലാണ് നഗരത്തിലെത്തിയത്.കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷന്റെ മുൻപിലും മോട്ടോർവാഹനവകുപ്പ് ഓഫിസ് പരിസരത്തും മണിക്കൂറുകളോളം ഇവ നിർത്തിയിടുകയായിരുന്നു. ഇതിനെതിരെ പൊലീസും മോട്ടോർവാഹനവകുപ്പും മനപൂർവം കണ്ണടച്ചുവെന്നാണ് കോൺട്രാക്സ് കാര്യേജ് വാഹന ഉടമകളടക്കമുള്ളവരുടെ പരാതി. പയ്യന്നൂരിൽ സമരക്കാരുമായി ട്രിപ്പ് മുടക്കി എത്തിയ സ്വകാര്യ ബസുകളെയും മറ്റുവാഹനങ്ങളെയും കടത്തിവിട്ട ഉദ്യോഗസ്ഥർ കോൺട്രാക്ട് ഗ്യാരേജ് വാഹനങ്ങൾക്ക് ഭീമമായ പിഴ ചുമത്തിയെന്ന ആരോപണവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
പരാതി നൽകിയിട്ടും പ്രയോജനമില്ല
നേരത്തെ നിയമലംഘനം നടത്തി സമരക്കാരെയും കൊണ്ടുവരുന്ന ബസുകൾക്കെതിരെ ആർ.ടി.ഒയ്ക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് കോൺട്രാക്ട് ഗ്യാരേജ് ഓപ്പറേറ്റ്സ് അസോ. ഭാരവാഹികളുടെ ആരോപണം.
ഈക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻകഴിയില്ലെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരുതവണ അഞ്ചും ആറും തവണയാണ് ടൂറിസ്റ്റ് വാഹനങ്ങൾ പിടികൂടി പിഴ ചുമത്തുന്നത്-
കോൺട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |