കണ്ണൂർ: കണ്ണൂരിൽ വെള്ളിയാഴ്ച ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാപ്പിനിശ്ശേരി സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ രാവിലെ ചത്തിരുന്നു. തുടർന്ന് കണ്ണൂർ റീജിയണൽ ഡിസീസ് ഡയഗ് നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ ഫ്ളൂറസെന്റ് ആന്റി ബോഡി ടെക്നിക്ക് പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേവിഷ പ്രതിരോധ തുടർ ചികിത്സ നിർദ്ദേശിച്ചിട്ടുണ്ട്. സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, വെറ്ററിനറി സർജൻ ഡോ.രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് ലബോറട്ടറി പരിശോധന നടന്നത്.
കഴിഞ്ഞ ദിവസം രാവിലെ മുനീശ്വരൻകോവിൽ, എസ്.എൻ.പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റത്. മേലെ ചൊവ്വ സ്വദേശിനി ഷീജ, കീഴ്പ്പള്ളിയിലെ ബൈജു, ഇതരസംസ്ഥാന തൊഴിലാളിയായ ഷോദേവ്, സദർനോ എന്നിവർക്കും പട്ടിക്ക് വാക്സിൻ നൽകാനെത്തിയ രണ്ടു മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് കടിയേറ്റത്.
മണിക്കൂറുകളുടെ ശ്രമഫലമായി കണ്ണൂർ കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരും മാർക്ക് പ്രവർത്തകരും കൂടിയാണ് എസ്.എൻ.പാർക്ക് റോഡിൽ നിന്നും ഈ നായയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |