SignIn
Kerala Kaumudi Online
Saturday, 20 April 2024 1.09 PM IST

സുരക്ഷയിൽ വീഴ്ച തുടർച്ച കണ്ണൂർ സെൻട്രൽ ജയിലിൽ കുഴിച്ചിട്ട് മൊബൈൽ ഫോൺ

central-jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പത്താം നമ്പർ ഡിബ്ലോക്കിന്റെയും ടോയ്ലറ്റ് കെട്ടിടത്തിന്റേയുമിടയിലാണ് ഫോൺ കുഴിച്ചിട്ടിരുന്നത്. പരിശോധനക്കിടെ തറയിൽ ഇളകിക്കിടക്കുന്ന മണ്ണ് കുഴിച്ച് നോക്കിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സിം കാർഡില്ലാത്ത ഫോൺ കിട്ടിയത്. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺപൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലെ പാചകമുറിയിൽ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് ജയിൽ സൂപ്രണ്ടിനെ സസപെൻഡ് ചെയ്തിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച്ച ജയിൽ എ.ഡി.ജി.പിയെ അറിയിക്കാൻ വൈകിയെന്ന കുറ്റത്തിനായിരുന്നു സസ്‌പെൻഷൻ. ഇതിനു ശേഷം ജയിൽ വളപ്പിലെ തെങ്ങിൻമുകളിൽ നിന്നും ആറു മൊബൈൽ ഫോൺ കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പാർപ്പിച്ചിരുന്ന ആറാം ബ്ലോക്കിന്റെ സമീപത്തു നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇതിനു ശേഷവും ജയിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് ജയിൽവകുപ്പ് വെട്ടിലായി.കഴിഞ്ഞ ദിവസം ചപ്പാത്തി കൗണ്ടറിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.

വീഴ്ച അതീവഗുരുതരമെന്ന് റിപ്പോർട്ട്

ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ അതീവഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ സുരക്ഷാവീഴ്ചയുടെ പേരിൽ ജയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കിയെന്ന ആരോപണം സേനയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്.

ഗൗരവമായെടുത്തതിന് പിന്നിൽ

 ജയിലിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ ആയിരത്തോളം പേർ

ഫോൺ കണ്ടെത്തിയത് ഇവരെ പാർപ്പിച്ച ആറാംബ്ളോക്ക് പരിസരത്ത്

നേരത്തെ തെങ്ങിന് മുകളിൽ നിന്ന് ആറ് ഫോണുകൾ കണ്ടത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.