കണ്ണൂർ: അനിയന്ത്റിത സിമന്റ് വില വർദ്ധനവിനെതിരെ സർക്കാർ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്ക് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാനദണ്ഡവുമില്ലാതെ സിമന്റിന്റെയും ക്രഷർ ഉത്പ്പന്നങ്ങളുടെയും വില അടിക്കടി വർദ്ധിപ്പിക്കുന്നത് കാരണം ജില്ലയിലെ സിമന്റ് അധിഷ്ഠിത വ്യവസായങ്ങൾ പൂട്ടൽ ഭീഷണി നേരിടുകയാണ്. വില നിയന്ത്റിക്കുന്നതിനുള്ള റെഗുലേറ്ററി ബോർഡ് പ്രവർത്തിക്കേണ്ടതുണ്ട്. 330 രൂപയിൽ നിന്നും 480 രൂപയിലേക്ക് ഈ അടുത്ത കാലത്ത് വില ഉയർത്തിയത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ് .മേഖലയെ തകർക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മലബാർ രമേശ്, ജില്ലാ പ്രസിഡന്റ് വാസിൽ ചാലാട്, ജില്ലാ സെക്രട്ടറി എൻ. രാധാകൃഷ്ണൻ, ട്രഷറർ നജീബ് ചാല, ബഷീർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |