കണ്ണൂർ :കാൽപന്തിൽ ലോകറെക്കോർഡ് സ്വന്തമാക്കി പതിനൊന്നുകാരൻ.രണ്ട് മിനിട്ട് 30 സെക്കൻഡിൽ പന്ത് നിലത്ത് വീഴാതെ 249 തവണ കാലുകൾ കൊണ്ട് ജഗിൾ ചെയ്ത് ഹൃതിക് ദിലീഷാണ് വേൾഡ് റെക്കോർഡ്സ് ഓഫ് ഇന്ത്യയിൽ ഇടം നേടിയത്. ഒക്ടോബർ എട്ടിന് തളിപ്പറമ്പ് തിരുവെട്ടൂർ കാരക്കുണ്ടിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് മൈതാനത്താണ് ഹൃത്വിക്കിന്റെ റെക്കോർഡ് പ്രകടനം നടന്നത്.
ഗിന്നസ് റെക്കോർഡ് നോമിനി കൂടിയാണ് ഹൃതിക്. പത്ത് മിനുട്ട് 25 സെക്കന്റ് കൊണ്ട് 1973 തവണ പന്ത് നിലത്തു വീഴാതെ ഹൃത്തിക് കാലുകൾ കൊണ്ട് ജഗിൾ ചെയ്തിട്ടുണ്ട്. ഇതാണ് ഗിന്നസ് റെക്കോർഡിൽ നോമിനേഷൻ ചെയ്തിട്ടുള്ളത്.കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.മുൻ കെൽട്രോൺ ഫുട് ബോൾ താരം ദിലീഷിന്റെയും രാജികയുടേയും മകനാണ്. തിരുവനന്തപുരത്ത് വച്ച് മന്ത്രി അഡ്വ. ജി.ആർ.അനിലാണ് ഹൃത്വിക്കിന് അവാർഡ് സമ്മാനിച്ചത്. മുൻ കായിക മന്ത്രി വി.വിജയകുമാർ, എയറോസിസ് എം.ഡി. ഡോ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. വാർത്താസമ്മേളനത്തിൽ ഹൃത്തിക്ക് ദിലീഷ്, പിതാവ് കെ. ദിലീഷ്, കുഞ്ഞിലത്ത് ഭാരതീയൻ പ്രമോദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |