SignIn
Kerala Kaumudi Online
Thursday, 25 April 2024 12.24 PM IST

കാണാം,​ അറിയാം കവ്വായി കായൽ

kavvayi

പയ്യന്നൂർ: സംസ്ഥാനത്തെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി കായലിനെ ടൂറിസം ഭൂപടത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾക്ക് വേഗം വച്ചതോടെ ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസന സ്വപ്നങ്ങൾക്ക് പുത്തനുണർവ്വാകും. ' സീ കവ്വായി ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശസ്ഥാപന പരിധിയിൽ വ്യാപിച്ചുകിടക്കുന്ന കവ്വായി കായൽ ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിലാണ്. 'സീ കവ്വായി പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ്' ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി. ഐ മധുസൂദനൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ ഭാഗമായാണ് വിദഗ്ധ സംഘം ഇവിടെ സന്ദർശിച്ചത്.

സാദ്ധ്യതകൾ

കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലം. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ധാരാളം ചെറുദ്വീപുകൾ. 40 കിലോമീറ്റർ നീളത്തിലുള്ള കായൽ ജൈവിക സമ്പന്നം. 1990കളിൽ വടക്കൻ കേരളത്തിൽ ജലഗതാഗതം വ്യാപിപ്പിക്കുന്ന ഘട്ടത്തിൽ തുടങ്ങിയ ഒരു ബോട്ട് സർവീസ് മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്.

സർവ്വേയിലൊതുങ്ങി ജൈവവൈവിദ്ധ്യ കലവറ

ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ കവ്വായി കായലിന് റംസാർ സൈറ്റ് പദവി നൽകുന്നത് സർവേയിൽ ഒതുങ്ങി. ഏതാനും വർഷം മുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യാഗസ്ഥർ കായൽ സന്ദർശിച്ച് സർവേ നടത്തിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

നിരവധി ദേശാടനപക്ഷികളും മറ്റു ജീവജാലങ്ങളുമെത്തുന്ന കായലിനെ പ്രത്യേക പരിസ്ഥിതി പ്രാധാന്യം നൽകി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാറും പയ്യന്നൂർ നഗരസഭയും സംയുക്തമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.

വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ നീളത്തിലുള്ള കായലിന്റെ ജൈവിക സമ്പന്നത പ്രസിദ്ധമാണ്. കൈയേറ്റവും മറ്റും കാരണം കായൽ നശിക്കുകയും ജൈവ വൈവിദ്ധ്യങ്ങൾക്ക് കനത്ത പ്രഹരമേൽക്കുകയും ചെയ്യുന്നു. ഇതേത്തുടർന്നാണ് കവ്വായി കായൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള തടാകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.

റംസാർ സൈറ്റ്

1971 ഫെബ്രുവരി 12ന് ഇറാനിലെ റംസാർ എന്ന പട്ടണത്തിൽ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് റംസാർ കൺവെൻഷൻ.കരാറിൽ ഒപ്പുവച്ചതോടെയാണ് കൺവെൻഷൻ നിലവിൽ വന്നത്. പ്രകൃതി വിഭവങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും വീണ്ടെടുപ്പാണ് ഈ കൺവെൻഷനിലെ പ്രധാന നിർദേശങ്ങളിലൊന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.